Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2019 5:36 PM GMT Updated On
date_range 10 Sep 2019 5:36 PM GMT‘പാകിസ്താനിലേക്കു പോകൂ... ഇന്ത്യക്കെതിരെ പോരാടൂ...’ ശശികാന്ത് സെന്തിലിനോട് ബി.ജെ.പി എം.പി
text_fieldsbookmark_border
ബംഗളൂരു: കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് െഎ.എ.എസ് പദവി രാ ജിവെച്ച എസ്. ശശികാന്ത് സെന്തിലിനെതിരെ രോഷപ്രകടനവുമായി ബി.ജെ.പി എം.പി അനന്ത്കു മാർ െഹഗ്ഡെ. പാകിസ്താനിലേക്കു പോയി ഇന്ത്യക്കെതിരെ പോരാടാനായിരുന്നു മുൻ കേന്ദ്രമന്ത്രികൂടിയായ ഹെഗ്ഡെയുടെ ആക്രോശം. ബി.ജെ.പി നേതാവിെൻറ പ്രസ്താവനയിലൂടെ അദ്ദേഹത്തിെൻറ യഥാർഥ രൂപം വെള്ളിപ്പെട്ടതായി ശശികാന്ത് സെന്തിൽ പ്രതികരിച്ചു. തന്നോട് ഇത്രത്തോളം പറയാൻ അദ്ദേഹത്തിനാവുന്നുെണ്ടങ്കിൽ നാളെ പൊതുജനങ്ങൾക്ക് എന്താണ് സംഭവിക്കുകയെന്ന് ഉൗഹിക്കാവുന്നതേയുള്ളൂവെന്നും ശശികാന്ത് പറഞ്ഞു.
ദേശസ്നേഹത്തിെൻറ പേരിൽ കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അഭിപ്രായ സ്വാതന്ത്ര്യത്തിനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശശികാന്ത് സെന്തിൽ ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണർ സ്ഥാനം രാജിവെച്ചത്. ‘‘ഇവിടെ ജീവിച്ച് അഭിപ്രായംകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് പകരം അദ്ദേഹത്തെ പിന്തുണക്കുന്നവർക്കൊപ്പം പാകിസ്താനിലേക്കു പോവെട്ട. ഇന്ത്യക്കെതിരെ പോരാടാൻ അതാണ് എളുപ്പമാർഗം. കേന്ദ്രത്തിലുള്ളത് ഫാഷിസ്റ്റ് സർക്കാറാണെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായമെങ്കിൽ, അദ്ദേഹത്തെ ദേശദ്രോഹിയെന്ന് വിളിക്കാനുള്ള സ്വാതന്ത്യം ഞങ്ങൾക്കുണ്ട്. പണം നൽകി വിലക്കെടുത്തവരുടെ ചരടുവലിക്കൊത്ത് അദ്ദേഹം തുള്ളുകയാണ്. അതുെകാണ്ടാണ് തെൻറ രാജി അദ്ദേഹം ചർച്ചയാക്കുന്നത്...’’ - ഹെഗ്ഡെ ട്വിറ്ററിൽ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
ദേശസ്നേഹത്തിെൻറ പേരിൽ കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അഭിപ്രായ സ്വാതന്ത്ര്യത്തിനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശശികാന്ത് സെന്തിൽ ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണർ സ്ഥാനം രാജിവെച്ചത്. ‘‘ഇവിടെ ജീവിച്ച് അഭിപ്രായംകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് പകരം അദ്ദേഹത്തെ പിന്തുണക്കുന്നവർക്കൊപ്പം പാകിസ്താനിലേക്കു പോവെട്ട. ഇന്ത്യക്കെതിരെ പോരാടാൻ അതാണ് എളുപ്പമാർഗം. കേന്ദ്രത്തിലുള്ളത് ഫാഷിസ്റ്റ് സർക്കാറാണെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായമെങ്കിൽ, അദ്ദേഹത്തെ ദേശദ്രോഹിയെന്ന് വിളിക്കാനുള്ള സ്വാതന്ത്യം ഞങ്ങൾക്കുണ്ട്. പണം നൽകി വിലക്കെടുത്തവരുടെ ചരടുവലിക്കൊത്ത് അദ്ദേഹം തുള്ളുകയാണ്. അതുെകാണ്ടാണ് തെൻറ രാജി അദ്ദേഹം ചർച്ചയാക്കുന്നത്...’’ - ഹെഗ്ഡെ ട്വിറ്ററിൽ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story