Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമൃത്സർ ട്രെയിനപകടം:...

അമൃത്സർ ട്രെയിനപകടം: പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി സംഘാടകൻ

text_fields
bookmark_border
അമൃത്സർ ട്രെയിനപകടം: പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി സംഘാടകൻ
cancel

അമൃത്സർ: ദസറ ആഘോഷത്തിനിടെ അമൃത്സറിലെ ധോബി ഘട്ടിലുണ്ടായ ട്രെയിനപകടത്തിൽ 61 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി സംഘാടകൻ. സൗരഭ് മദൻ എന്ന മിഥുവാണ് ഒന്നര മിനുട്ട് ദൈർഘ്യമുള്ള വിഡിയോയിൽ മനസ്സു തുറക്കുന്നത്. എല്ലാവർക്കും ഒരുമിച്ചു കൂടാൻ വേണ്ടിയാണ് താൻ പരിപാടി സംഘടിപ്പിച്ചതെന്നും എല്ലാവിധ അനുമതിയും തങ്ങൾ നേടിയിരുന്നെന്നും സൗരഭ് മദൻ പറയുന്നു.

അപകടത്തിൽ താൻ ഏറെ ദുഃഖിതനാണ്. തന്നോട് വ്യക്തി വിദ്വേഷമുള്ളവർ സംഭവത്തിൽ തെൻറ മേൽ കുറ്റം ചാരുന്നു. രാവണ രൂപത്തിനു ചുറ്റുമായി 20 അടി സ്ഥലമുണ്ടായിരുന്നു. വെള്ളം നിറച്ച ടാങ്കും അഗ്നിശമന സേനാ വിഭാഗവും നൂറോളം പൊലീസുകാരും പരിപാടി നടക്കുന്നിടത്ത് ഉണ്ടായിരുന്നു. ധോബി ഘട്ട് മൈതാനത്തിനകത്താണ് പരിപാടി നടന്നത്. റെയിൽവെ ട്രാക്കിലല്ല. റയിൽവെ ട്രാക്കിൽ തങ്ങൾ കസേരകൾ നിരത്തിയിരുന്നില്ല. സംഭവത്തിൽ തങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും മദൻ വ്യക്തമാക്കി.

‘‘ട്രെയിൻ പെെട്ടന്നാണ് വന്നത്. അത് വിധിയാണ്. ജനങ്ങൾ റെയിൽവെ ട്രാക്കിൽ നിൽക്കരുതെന്ന് പത്തോളം തവണ ഞങ്ങൾ അറിയിപ്പ് നൽകിയിരുന്നു.’’-അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ദസറ ആഘോഷത്തിനിടെ പാളത്തിൽ തടിച്ചു കൂടിയ ആളുകൾക്കു നേരെ ട്രെയിൻ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. സംഭവത്തിനു ശേഷം സൗരഭ് മദൻ തെൻറ വീട്ടിൽ നിന്ന് കാറിൽ പുറത്തേക്ക് പോകുന്നതിെൻറ സി.സി.ടി.വി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇയാളിപ്പോൾ ഒളിവിലാണ്. രോഷാകുലരായ ജനം മദനിെൻറ വീടിനു നേരെ ആക്രമണമഴിച്ചുവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentmalayalam newsAmritsar
News Summary - Amritsar train accident: Warned people 10 times not to stand on tracks, says event organiser -india news
Next Story