അമൃത കോളജിലെ വിദ്യാർഥിയുടെ ആത്മഹത്യ; മാനേജ്മെൻറിന് വീഴ്ച സംഭവിച്ചതായി പൊലീസ്
text_fieldsബംഗളൂരു: ബംഗളൂരു കാസവനഹള്ളിയിലെ അമൃത സ്കൂൾ ഒാഫ് എൻജിനീയറിങ്ങിലെ വിദ്യാർഥി ആത് മഹത്യ ചെയ്ത സംഭവത്തിൽ മാനേജ്മെൻറിന് വീഴ്ച സംഭവിച്ചതായി പൊലീസ്.
കോളജിലെ അച്ച ടക്കസമിതി തുടർച്ചയായി വിളിച്ചുവരുത്തി വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയിരുന്നതാ യും ശരിയായ രീതിയിൽ അല്ല കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതാ യി പൊലീസ് അറിയിച്ചു.
കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിലെ നാലാംവർഷ വിദ്യാർഥിയായ ശ്രീഹർഷ (22) ആണ് കോളജിലെ ആറാം നിലയിൽനിന്നും താഴേക്ക് ചാടി മര ിച്ചത്.
ഹർഷയെ ഭീഷണിപ്പെടുത്തുകയും നടപടിയെടുക്കുകയും ചെയ്ത അച്ചടക്കസമിതിയ ിലെ അംഗങ്ങളെ പൊലീസ് ചോദ്യം ചെയ്യും. ജീവിതകാലം മുഴുവൻ അനുഭവിക്കാനുള്ള കാര്യങ്ങൾ ച െയ്യാൻ തങ്ങൾക്കറിയാമെന്നും തങ്ങൾ വിചാരിച്ചാൽ നല്ലൊരു ജോലി ലഭിക്കില്ലെന്നും ഹർഷയെ അച്ചടക്കസമിതിയിലെ ഒരംഗം ഭീഷണിപ്പെടുത്തിയതായും പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
അച്ചടക്കസമിതി അംഗങ്ങളായ രവികുമാർ, ടി.കെ. രമേശ് എന്നിവരെയായിരിക്കും ആദ്യം ചോദ്യം ചെയ്യുക. എല്ലാവരിൽനിന്നും മൊഴിയെടുത്തശേഷം വ്യക്തമായ തെളിവു ലഭിച്ചശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാകൂവെന്നാണ് പൊലീസ് അധികൃതർ വ്യക്തമാക്കുന്നത്.
ആത്മഹത്യ പ്രേരണക്കുറ്റം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കോളജ് ഡയറക്ടർ ധനരാജ് സ്വാമി, അസോസിയേറ്റ് ഡീൻ എസ്.ജി. രാഗേഷ്, ഹോസ്റ്റൽ വാർഡൻ ബി.എൽ. ഭാസ്കർ, അച്ചടക്ക സമിതിയിലെ ഏഴു അധ്യാപകർ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അതിനിടെ കോളജിൽ വിദ്യാർഥികൾ ആരംഭിച്ച സമരം നാലുദിവസം പിന്നിട്ടു.
ശ്രീഹർഷയെ സസ്പെൻഡ് ചെയ്തിട്ടില്ലെന്ന് മാനേജ്മെൻറ്
ബംഗളൂരു: അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള ബംഗളൂരുവിലെ അമൃത സ്കൂൾ ഒാഫ് എൻജിനീയറിങ്ങിലെ വിദ്യാർഥി ശ്രീഹർഷ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവസങ്ങൾക്കുശേഷം വിശദീകരണവുമായി മാനേജ്മെൻറ് രംഗത്ത്. അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങളാണ് അമൃത മാനേജ്മെൻറിനും ജീവനക്കാർക്കുമെതിരെ പ്രചരിക്കുന്നതെന്നും ശ്രീഹർഷയെ സസ്പെൻഡ് ചെയ്തിട്ടില്ലെന്നും മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
കോളജിെൻറ സമാധാന അന്തരീക്ഷം തകർക്കാൻ പുറത്തുനിന്നുള്ളവരാണ് വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ച് തെറ്റായ പ്രചാരണം നടത്തുന്നത്. ശ്രീഹർഷക്ക് ലഭിച്ച ജോലി ഒാഫർ തടഞ്ഞുവെെച്ചന്ന ആരോപണം തെറ്റാണ്. അത്തരമൊരു ജോലി ഒാഫർ ഉണ്ടായിട്ടില്ല. പൊലീസ് അന്വേഷണവുമായി സഹകരിക്കും. ഹോസ്റ്റലിലെ ജലക്ഷാമം പരിഹരിച്ചിട്ടും വിദ്യാർഥികളിൽ ചിലർ കാമ്പസിലുണ്ടായിരുന്ന ബസിെൻറ ചില്ലുകൾ തകർത്തു.
തുടർന്നാണ് അച്ചടക്ക സമിതി നടപടിയെടുത്തത്. അന്വേഷണത്തിെൻറ ഭാഗമായി 19 പേരെ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും ഇതിൽ ശ്രീഹർഷ ഉൾപ്പെട്ടിരുന്നില്ല. അക്രമസംഭവത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് വിവരങ്ങൾ തേടാനായിരുന്നു ശ്രീഹർഷയെ വിളിപ്പിച്ചത്. സമിതിക്കു മുമ്പാകെ ഹാജരായ വിദ്യാർഥികളിൽ ചിലർ ശ്രീഹർഷയുടെ പേരും പറഞ്ഞിരുന്നു.
തുടർന്നാണ് പിതാവുമായി ശ്രീഹർഷ സമിതിക്ക് മുമ്പാകെ ഹാജരായത്. പിന്നീട് ശ്രീഹർഷ മാത്രമായി സമിതിക്ക് മുമ്പാകെ ഹാജരായി. ഇതിനു പിന്നാലെയാണ് കെട്ടിടത്തിൽനിന്ന് ചാടുന്നതെന്നും മാനേജ്മെൻറ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.