അസം പൗരത്വപ്പട്ടിക: രാഹുലിനും മമതക്കുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ
text_fieldsകൊൽക്കത്ത: അസം പൗരത്വപ്പട്ടികയുമായി ബന്ധപ്പെട്ട വിഷയത്തിൽ മമത ബാനർജിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ. ഇരുവരും വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കൊൽക്കത്തയിൽ നടന്ന ബി.ജെ.പി റാലിയിൽ ഷാ ആവശ്യപ്പെട്ടു.
രാഷ്ട്രസുരക്ഷയാണോ വോട്ടുബാങ്കാണോ വലുതെന്ന് ഇരുവരും വ്യക്തമാക്കണം. അസം പൗരത്വപ്പട്ടികക്കുള്ള നീക്കം തുടങ്ങിയത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്.
എന്നാൽ, വോട്ടുബാങ്കിനുവേണ്ടി ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കുന്നില്ല. തൃണമൂൽ കോൺഗ്രസാവെട്ട, നുഴഞ്ഞുകയറ്റത്തെയും അഴിമതിയെയും ഒരുപോലെ സംരക്ഷിക്കുകയാണ് -അമിത് ഷാ പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരായിരുന്നു പശ്ചിമബംഗാളിലെ മുൻ കമ്യൂണിസ്റ്റ് സർക്കാറിെൻറ വോട്ടുബാങ്ക്. അവരിപ്പോൾ തൃണമൂൽ കോൺഗ്രസിെൻറ കൂടെയാണ്. പൗരത്വപ്പട്ടികയുടെ പേരിൽ അസമിൽനിന്ന് കുടിയേറ്റക്കാരെ നാടുകടത്തുമെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. എന്നാൽ, അവർക്കൊന്നും സംഭവിക്കില്ലെന്ന് താൻ ഉറപ്പുനൽകുന്നുവെന്നും ഷാ പറഞ്ഞു. ബി.ജെ.പി ബംഗാളിനോ ബംഗാളി ഭാഷക്കോ എതിരല്ല.
മറിച്ച് ദുർഭരണത്തിനെതിരാണെന്ന് ‘ബംഗാൾ വിരുദ്ധ ബി.െജ.പി ബംഗാൾ വിടുക’ എന്ന പോസ്റ്ററിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.