അമിത് ഷാ നുണയൻ - ഡെറെക് ഒബ്രെയ്ൻ
text_fieldsകൊൽക്കത്ത: ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ നുണയനാണെന്ന് തൃണമൂൽ നേതാവ് ഡെറെക് ഒബ്രെയ്ൻ. മാധ്യമങ്ങൾ അമിത് ഷാ ഛർദ്ദിക്കുന്നത് ശ്രദ്ധിക്കാതെ യഥാർഥ വിഡിയോകളിൽ നിന്ന് കാര്യങ്ങൾ മനസിലാക്കുമെന്ന് കരുതുന്നതായും ഡെ റെക് ഒബ്രെയ്ൻ പറഞ്ഞു.
ബംഗാളിൻെറ സംസ്കാരത്തെ വേദനിപ്പിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. അതിൻ െറ ചിത്രങ്ങൾ കണ്ടാൽ മാത്രം മതി. ഈ പ്രവൃത്തികൾക്കായി അമിത്ഷാ ബംഗാളിന് പുറത്തു നിന്ന് ഗുണ്ടകെള വാടകക്കെടുത്തിരിക്കുകയായിരുന്നു. ബംഗാളിൽ ആർക്കും വന്ന് റാലി നടത്താം. എന്നാൽ എന്തിനാണ് പുറത്തു നിന്നുള്ളവരെ റാലിക്ക് കൊണ്ടുവരുന്നത്? തേജിന്ദർ ബഗ്ഗ ആരാണ്? അയാളെയാണ് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ ആരെയോ അടിച്ച അതേ ആളുതന്നെയല്ലേ ഇതും?
ഈ വിഡിയോകൾ കാണുക. ഇത് യഥാർഥ വിഡിയോകളാണ്. അതിൽ അക്രമികൾ പറയുന്നത് വിദ്യാസാഗർ കഴിഞ്ഞുവെന്നാണെന്നും ഒബ്രെയ്ൻ വിമർശിച്ചു. രണ്ടു ചിത്രങ്ങൾ കൂടി പുറത്തുവിടാനുണ്ട്. ഈ ചിത്രങ്ങൾ കേന്ദ്ര സേനയുടെ ബി.ജെ.പിയുമായുള്ള കൂട്ടുകച്ചവടമാണ് തെളിയിക്കുന്നത്. എന്നാൽ കേന്ദ്ര സേനയുമായി വ്യക്തി വൈരാഗ്യങ്ങളൊന്നുമില്ലെന്നും ഡെറിക് ഒബ്രെയ്ൻ പറഞ്ഞു.
വിദ്യാസാഗർ കോളജിന് പുറത്തുനിന്നും യൂനിവേഴ്സിറ്റി ഹോസ്റ്റലിൽനിന്നും അമിത് ഷായുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായിരുന്നു. തുടർന്ന് ബി.ജെ.പി പ്രവർത്തകർ ഹോസ്റ്റലിെൻറ ഗേറ്റ് പൂട്ടിയിടുകയും ഗേറ്റിന് പുറത്തുള്ള ബൈക്കുകൾക്ക് തീവെക്കുകയും ഹോസ്റ്റലിന് നേരെ കല്ലെറിയുകയും ചെയ്തു. ഇതിനിടയിൽ കോളജിന് മുമ്പിലുള്ള കോളജിെൻറ സ്ഥാപകനായ ഇൗശ്വർ ചന്ദ്ര വിദ്യാസാഗറിെൻറ പ്രതിമ ബി.ജെ.പിക്കാർ തകർത്തിരുന്നു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.