Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൂവെൻറ പരാക്രമം...

പൂവെൻറ പരാക്രമം മകളോട്; ഒടുവിൽ മാതാവ് സ്റ്റേഷൻ കയറി

text_fields
bookmark_border
പൂവെൻറ പരാക്രമം മകളോട്; ഒടുവിൽ മാതാവ് സ്റ്റേഷൻ കയറി
cancel

ശിവപുരി (മധ്യപ്രദേശ്): അയൽവാസിയായ ‘അക്രമി’യിൽനിന്നു രക്ഷതേടി യുവതി പരാതിപറയാൻ എത്തിയപ്പോൾ പൊലീസുകാർ കരുതിയില്ല ഇതിത്ര പുലിവാലാകുമെന്ന്. മധ്യപ്രദേശിലെ ഭോപാലിനടുത്തുള്ള ശിവപുരിയിലാണ് രസകരവും വിചിത്രവുമായ സംഭവം. തെൻറ മകളെ നിരന്തരം ആക്രമിക്കുന്നുവെന്നും അത് അവസാനിപ്പിക്കണമെന്നുമായിരുന്നു യുവതിയുടെ പരാതി. എന്നാൽ, അതൊരു സാധാരണ പരാതിയല്ലെന്ന് തുടർന്ന് വായിച്ചപ്പോഴാണ് പൊലീസുകാർക്ക് മനസ്സിലായത്.

ഒരു പൂവൻകോഴിയായിരുന്നു ശല്യക്കാരനായ പ്രതി. പല തവണ അതിെൻറ ഉടമകളോട് പരാതിപ്പെട്ടിട്ടും ഒരു പരിഹാരവുമില്ലെന്നല്ല, മകൾക്കുനേരെ ഒട്ടും മയമില്ലാതെ ആക്രമണം തുടരുകയും ചെയ്യുന്നുവത്രെ! ഒടുവിൽ ഉടമസ്ഥരെയും കോഴിയെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ‘എെൻറ കുഞ്ഞിെൻറ ദേഹത്ത് ഇനിയൊരു പോറലുപോലും സഹിക്കില്ലെന്നും തരിമ്പുപോലും ക്ഷമിക്കില്ലെ’ന്നും പരാതിക്കാരിയായ അമ്മ തീർത്തുപറഞ്ഞു. എന്നാൽ, കുട്ടികൾ ഇല്ലാത്ത ഞങ്ങൾക്ക് കോഴി സ്വന്തം കുഞ്ഞിനെപ്പോലെയാണെന്നും അതിനെ ‘അറസ്റ്റ്’ ചെയ്യുന്നതിനെക്കാൾ ഭേദം തങ്ങൾ ജയിലിൽ പോവുന്നതാണെന്നും എതിർകക്ഷികൾ പറഞ്ഞതോടെ പരിഹാരം കാണാനാവാതെ പൊലീസും കുഴങ്ങി.

ഒടുവിൽ ഇനിയൊരു ആക്രമണത്തിന് ഇടനൽകാതെ വികൃതിയായ പൂവനെ പൂട്ടിയിടാമെന്ന ഇരുവരുടെയും ഉറപ്പു വാങ്ങിച്ച് പ്രശ്നം തൽക്കാലം ഒത്തുതീർപ്പാക്കി. നടപടിയെടുക്കാൻ ആവശ്യപ്പെടരുതെന്ന് കുഞ്ഞിെൻറ അമ്മയോട് ഇരുവരും അപേക്ഷിക്കുകയും ചെയ്തു. ചില പൊലീസുകാരുടെ സഹായത്തോടെ ‘അക്രമി’യെ ഉടമകൾക്കൊപ്പം വീട്ടിലേക്ക് പറഞ്ഞയച്ചതോടെയാണ് രംഗം ശാന്തമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationchickenmalayalam newsShivpuri
News Summary - Amid Spat Over Woman's "Attacker", Chicken Ends Up At Police Station-India News
Next Story