Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീരവ് മോദി...

നീരവ് മോദി ന്യൂയോർക്കിൽ; പാസ്പോർട്ട് റദ്ദാക്കി

text_fields
bookmark_border
നീരവ് മോദി ന്യൂയോർക്കിൽ; പാസ്പോർട്ട് റദ്ദാക്കി
cancel

ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയും വജ്രരാജാവുമായ നീരവ് ദീപക് മോദി, ഗീതാഞ്ജലി വജ്രാഭരണശാലയുടെ മാനേജിങ് ഡയറക്ടർ മെഹുൽ ചോക്സി എന്നിവരുടെ പാസ്പോർട്ട് റദ്ദാക്കി. നീരവ് മോദിയെക്കുറിച്ച് ഇൻറർപോളിന് സി.ബി.െഎ ജാഗ്രതാനിർദേശം നൽകി. തട്ടിപ്പുമായി ബന്ധെപ്പട്ട് സി.ബി.െഎ അന്വേഷണം ആരംഭിച്ചതിന് ദിവസങ്ങൾ മുമ്പുമാത്രം ഇന്ത്യ വിട്ട നീരവ് മോദി ന്യൂയോർക് മാൻഹാട്ടനിലെ അപ്പാർട്മെൻറിൽ ഉണ്ടെന്ന വിവരം പുറത്തുവന്നപ്പോൾതന്നെയാണിത്. 

എൻഫോഴ്സ്മെൻറ് വിഭാഗത്തിെൻറ നിർദേശപ്രകാരം വിദേശകാര്യമന്ത്രാലയത്തിലെ പാസ്പോർട്ട് സേവാ വിഭാഗമാണ് നാലാഴ്ചത്തേക്ക് പാസ്പോർട്ട് അസാധുവാക്കിയത്. പാസ്പോർട്ട് തുടർന്നും അസാധുവാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കുന്നതിന് ഇരുവർക്കും ഒരാഴ്ച സമയം നൽകി. മറുപടി കിട്ടില്ലെങ്കിൽ, പ്രതികരണമില്ലെന്ന് കണക്കാക്കി സ്ഥിരം റദ്ദാക്കൽ നടപടി സ്വീകരിക്കും.

ന്യൂയോർക്കിൽ ജെ.ഡബ്ല്യു. മാരിയറ്റ് എസെക്സ് ഹൗസിെൻറ 36ാം നിലയിലുള്ള ഒരു സ്യൂട്ടിലാണ് നീരവ് മോദി. ഭാര്യ ആമിയും മക്കളും ഇവിടെത്തന്നെയുണ്ട്. ഇതിന് തൊട്ടടുത്തു തന്നെയാണ് വജ്രരാജാവിെൻറ ചില്ലറവിൽപനശാലയായ മാഡിസൺ അവന്യൂ ജ്വല്ലറി. ജനുവരി ഒന്നിനാണ് നീരവ് ഇന്ത്യയിൽ നിന്ന് കടന്നത്്. അതിനിടെ ഗീതാഞ്ജലി ഗ്രൂപ്പിനെതിരെ പി.എൻ.ബിയുടെ പരാതിയിൽ സി.ബി.െഎ വെള്ളിയാഴ്ച ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഫെബ്രുവരി 13ന് പി.എൻ.ബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. 4886 കോടിയിലേറെ രൂപ നഷ്ടമായെന്നാണ് ബാങ്ക് ഇൗ പരാതിയിൽ പറയുന്നത്. 11,400 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിഷാൽ, മെഹുൽ ചോക്സി എന്നിവർക്കെതിരെ സി.ബി.െഎ നേരേത്ത കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറുനഗരങ്ങളിലെ ഗീതാഞ്ജലി ഗ്രൂപ് സ്ഥാപങ്ങളിൽ റെയ്ഡ് നടന്നു. കഴിഞ്ഞ ദിവസം 5100 കോടി രൂപയുടെ വജ്രവും സ്വർണവും കണ്ടെടുക്കുകയും ചെയ്തു. ഇതിനു പുറമെ 549 കോടിയുടെ സ്വർണം, വജ്രം, ആഭരണങ്ങൾ എന്നിവ എൻഫോഴ്സ്മെൻറ് വെള്ളിയാഴ്ച പിടിച്ചെടുത്തു.  പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്ന തട്ടിപ്പിനുതുല്യമായ തുകയുടെ സ്വത്ത് പിടിച്ചെടുക്കാൻ കഴിയുന്നതുവരെ റെയ്ഡ് തുടരുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. അതനുസരിച്ച് വെള്ളിയാഴ്ചയും രാജ്യത്തെ വിവിധ നഗരങ്ങളിലെ 20 കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നു.

അേതസമയം, നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്സിക്കും എതിരെ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. ബാങ്ക് സി.ബി.ഐക്ക് പരാതി നല്‍കുന്നതിന് തൊട്ടുമുമ്പ് രാജ്യം വിട്ട ഇരുവരോടും ഒരാഴ്ചക്കകം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യം. കഴിഞ്ഞ ദിവസം പിടിച്ചെടുത്തനീരവ് മോദിയുടെ 29 സ്വത്തുക്കൾ ആദായനികുതി വകുപ്പ്  കണ്ടുകെട്ടി. 105  അക്കൗണ്ടുകളും പിടിച്ചെടുത്തു. 

കള്ളപ്പണത്തിനെതിരെ പുതുതായി കൊണ്ടുവന്ന നിയമം അനുസരിച്ച് ആദായനികുതി വകുപ്പ്  നീരവ് മോദിക്കെതിരെ  കേസെടുത്തു. കള്ളപ്പണം വെളുപ്പിച്ചതിന് കമ്പനി  പ്രമോട്ടർ ഗീതാഞ്ജലി ജെം, മെഹുൽ ചോക്സി എന്നിവർക്കെതിരെയും എൻഫോഴ്സ്മെൻറ്  ഡയറക്ടറേറ്റ്   കേസെടുത്തു.  ന്യൂയോർക്, ലണ്ടൻ, ബെയ്ജിങ്, മകാവ്  എന്നിവിടങ്ങളിലെ കമ്പനി സ്ഥാപനങ്ങളോട്  പണം കൈമാറ്റം ചെയ്യരുതെന്ന്  ആവശ്യപ്പെട്ടിട്ടുണ്ട്. 

jw-marriot-essex

അതിനിടെ, പഞ്ചാബ്  നാഷനൽ ബാങ്ക് 500 കോടി രൂപ സമാഹരിക്കാൻ  കെട്ടിടങ്ങൾ ഉൾപ്പെടെ സ്ഥിരം ആസ്തികൾ വിൽപന നടത്തുന്നത്  പരിഗണിക്കുന്നുണ്ട്. അതേസമയം, നീരവ് മോദിയുടെ വീട്ടിൽ നിന്ന് 5100 കോടിയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു. വജ്രവും സ്വർണാഭരങ്ങളും ഉൾപ്പെടുന്ന ശേഖരമാണ് നീരവിെൻറ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. എൻഫോഴ്സ്മെൻറ് നടത്തിയ പരിശോധനയിലാണ് ആഭരണശേഖരം കണ്ടെടുത്തത്. നീരവിെൻറ 3.9 കോടി മൂല്യമുള്ള ബാങ്ക് അക്കൗണ്ടുകൾ ഡയറക്ടറേറ്റ് മരവിപ്പിക്കുകയും ചെയ്തു. നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 17 സ്ഥലങ്ങളിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  പരിശോധന നടത്തിയത്. ഇൗ പരിശോധനയിലാണ് സ്വർണ്ണാഭരണങ്ങളും പണവും പിടിച്ചെടുത്തത്.

പി.എൻ.ബിയുടെ ലെറ്റർ ഒാഫ് ക്രെഡിറ്റ് കാണിച്ച് നീരവ് ചില ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളെ സമീപിച്ച് വ്യാപാരത്തിന് വായ്പ സംഘടിപ്പിക്കുകയായിരുന്നു. 2010ലാണ് ഇൗ തട്ടിപ്പ് നടന്നത്. അടുത്തിടെയാണ് ഇൗ തട്ടിപ്പ് പുറത്തായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNirav ModiPunjab National Bank scamNew York Apartment
News Summary - Amid Investigation At Home, Nirav Modi At New York Apartment: Sources-India News
Next Story