കോവിഡ്: വിദ്വേഷ പരാമർശത്തിനെതിരായ നിലപാടിൽ യെദിയൂരപ്പയെ പിന്തുണച്ച് കുമാരസ്വാമി
text_fieldsബംഗളൂരു: കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ഉയരുന്ന വർഗീയ പരാമർശങ്ങൾക്കെതിരെ കർണാടക മുഖ്യമന്ത്രി ബി.എസ ്. യെദിയൂരപ്പ കൈക്കൊണ്ട നിലപാടിനെ പ്രകീർത്തിച്ച് മുൻ കർണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡ ി കുമാരസ്വാമി.
കർണാടകയിലെ ടെലിവിഷൻ ചാനലായ ടി.വി.9ന് നൽകിയ അഭിമുഖത്തിൽ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനവ ുമായി ബന്ധപ്പെട്ട് കോവിഡ് വിഷയത്തിൽ മുസ്ലിം സമുദായത്തിനെതിരെ ഉയരുന്ന ആരോപണങ്ങളെ യെദിയൂരപ്പ തള്ളിപ്പറഞ്ഞിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുസ്ലിം സമുദായം പിന്തുണ നൽകുന്നുണ്ടെന്നും ആരും അവർക്കെതിരായി സംസാരിക്കരുതെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒറ്റപ്പെട്ട സംഭവത്തിന്‍റെ പേരില്‍ മുസ്ലീം സമുദായത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തുന്നവരെ കൈകാര്യം ചെയ്യുന്നതിൽ യെദിയൂരപ്പ കാണിച്ച നിശ്ചയ ദാർഢ്യത്തെ താൻ സ്വാഗതം ചെയ്യുകയും ഹൃദയം നിറഞ്ഞ പിന്തുണ നൽകുകയും ചെയ്യുന്നതായി കുമാരസ്വാമി ട്വീറ്റ് ചെയ്തു. വർഗീയ പരാമർശം നടത്തരുതെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിൻെറ പാർട്ടി പ്രവർത്തകരോട് ഉത്തരവിടണമെന്നും പ്രിൻറ്,ടെലിവിഷൻ, സമൂഹമാധ്യമം എന്നിവയിലൂടെ വർഗീയത പടർത്തുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കാൻ ഉടനടി പൊലീസിന് ഉത്തരവ് നൽകണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.
ശോഭ കരന്ത്ലജെ, സി.ടി. രവി തുടങ്ങി, കർണാടകയിലെ ചില ബി.ജെ.പി നേതാക്കൾ ഇതുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.
I welcome and whole heartedly support the resolve shown by Shri B S Yeddyurapppa in dealing with communal hate mongers in times of #COVID19 crisis. Despite the CM's warning, many media houses are engaged in fanning the communal frenzy.
— H D Kumaraswamy (@hd_kumaraswamy) April 8, 2020
1/3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.