അലോക് വർമയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി
text_fieldsന്യൂഡൽഹി: സുപ്രീംകോടതി വിധിയെത്തുടർന്ന് കഴിഞ്ഞദിവസം സി.ബി.െഎ ഡയറക്ടറായി തി രിച്ചെത്തിയ അലോക് വർമയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നത ാധികാര നിയമനസമിതി പുറത്താക്കി. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് വ്യാഴാഴ്ച യേ ാഗം ചേർന്ന സമിതി രണ്ടര മണിക്കൂർ ചർച്ചക്കുശേഷമാണ് നിർണായക തീരുമാനമെടുത്തത്. ഡ യറക്ടറുടെ താൽക്കാലിക ചുമതല എം. നാഗേശ്വര റാവുവിന് തന്നെ നൽകി.
മോദിക്കു പുറ മെ പ്രതിപക്ഷത്തുനിന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ചീഫ് ജസ്റ്റിസ് രഞ് ജൻ െഗാഗോയിക്കു പകരം ജസ്റ്റിസ് എ.കെ. സിക്രി എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. ച ീഫ് വിജിലൻസ് കമീഷണറുടെ റിപ്പോർട്ടിൽ പറയുന്ന അഴിമതിയും ഗുരുതര കൃത്യവിലോപ വുമടക്കം എട്ട് ആേരാപണങ്ങളുടെ അടിസ്ഥാനത്തിലാണ് വർമയെ പുറത്താക്കിയത്. ചരിത് രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം സി.ബി.െഎ തലപ്പത്തുണ്ടായത്. വർമയെ നീക്കുന്ന ത് മല്ലികാർജുൻ ഖാർഗെ എതിർത്തെങ്കിലും ഫലമുണ്ടായില്ല. ഫയർ സർവിസസ്, ഹോം ഗാർഡിെ ൻറ മേധാവിയായാണ് വർമയെ മാറ്റി നിയമിച്ചത്.
സി.ബി.ഐ ഡയറക്ടറെ നി യമിക്കുന്ന നിയമനാധികാര സമിതി തന്നെയാണ് മാറ്റുന്ന തീരുമാനമെടുക്കേണ്ടതെന്നാണ് സു പ്രീംകോടതി ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് അലോക് വര്‍മ ഉന്നയിച്ച വാദം സ്വീകരി ച്ചായിരുന്നു കോടതി നടപടി. 1979 ബാച്ച് െഎ.പി.എസ് ഒാഫിസറായ വർമ ജനുവരി 31ന് വിരമിക്കാ നിരിക്കെയാണ് നടപടി. രണ്ടുവർഷമാണ് സി.ബി.െഎ ഡയറക്ടറുടെ കാലാവധിയെങ്കിലും അതു പൂർത്തിയാക്കാൻ കേന്ദ്രം അനുവദിച്ചില്ല. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോട തി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ ഉന്നത സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 23ന് പാതിരാത്രിയാണ് അലോക് വര്‍മയെ സര്‍ക്കാര്‍ നീക്കംചെയ്തത്. രാകേഷ് അസ്താനയെ സ്പെഷല്‍ ഡയറക്ടറായി സി.ബി.െഎ തലപ്പത്ത് നിയമിച്ചത് മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മോദിയുടെ ഇഷ്ടക്കാരനാണ് ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ അസ്താന. ഇദ്ദേഹത്തിനെതിരെ ഗുരുതരമായ കൈക്കൂലി ആരോപണമുണ്ട്.
ഉന്നതാധികാര സമിതിയുടെ പുറത്താക്കലിനെ ചോദ്യംചെയ്ത് വർമ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കും.
സുപ്രീംകോടതി ഉത്തരവനുസരിച്ച് ബുധനാഴ്ച സി.ബി.െഎ തലപ്പത്ത് തിരിച്ചെത്തിയ വർമ ഇടക്കാല ഡയറക്ടറായിരുന്ന നാഗേശ്വര റാവുവിെൻറ സ്ഥലംമാറ്റ ഉത്തരവുകൾ പൂർണമായും റദ്ദാക്കിയിരുന്നു. പിന്നാലെ, അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും െചയ്തു. സി.ബി.െഎ ഡയറക്ടർ സ്ഥാനത്ത് വർമ തുടർന്നാൽ റഫാൽ പോർവിമാന ഇടപാടിലെ അഴിമതിയാരോപണത്തിൽ പ്രഥമവിവര റിപ്പോർട്ട് തയാറാക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയിൽനിന്നാണ് മോദി അദ്ദേഹത്തെ മാറ്റുകയെന്ന പടിവാശി നടപ്പാക്കിയതെന്ന് ആരോപണമുണ്ട്.
കേസിന്റെ നാൾവഴികൾ
- ഏപ്രിൽ 2016: ഗുജറാത്ത് കേഡറിലെ െഎ.പി.എസ് ഒാഫിസറായ രാകേഷ് അസ്താനയെ സി.ബി.െഎ അഡീഷനൽ ഡയറക്ടറായി കേന്ദ്ര സർക്കാർ നിയമിച്ചു.
- ഡിസംബർ 3: അനിൽ സിൻഹ വിരമിച്ചതോടെ അസ്താന സി.ബി.െഎ ഡയറക്ടറായി സ്ഥാനമേറ്റു.
- ജനുവരി 19, 2017: അലോക് വർമയെ രണ്ടു വർഷത്തെ കാലാവധിയിൽ കേന്ദ്രം സി.ബി.െഎ ഡയറക്ടറായി നിയമിച്ചു.
- ഒക്ടോബർ 22: അസ്താനയെ സി.ബി.െഎ സ്പെഷൽ ഡയറക്ടറായി നിയമിച്ചു.
- നവംബർ 2: അസ്താനയുടെ നിയമനം ചോദ്യം ചെയ്ത് ‘കോമൺ കോസ്’ എന്ന സന്നദ്ധ സംഘടനക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയെ സമീപിക്കുന്നു.
- നവംബർ 28: സുപ്രീംകോടതി പ്രശാന്ത് ഭൂഷെൻറ ഹരജി തള്ളി.
- ജൂലൈ 12, 2018: അലോക് വർമ വിദേശത്തായിരിക്കെ കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) വിളിച്ചുചേർത്ത യോഗത്തിൽ അസ്താനക്ക് പെങ്കടുക്കാൻ അധികാരമില്ലെന്ന് സി.ബി.െഎ നിലപാടെടുക്കുന്നു.
- ആഗസ്റ്റ് 24: അലോക് വർമയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് അസ്താന കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് പരാതി നൽകുന്നു. കാബിനറ്റ് സെക്രട്ടറി വിഷയം സി.വി.സിക്ക് വിടുന്നു.
- സെപ്റ്റംബർ 21: അസ്താന ആറ് അഴിമതിക്കേസുകൾ നേരിടുന്നതായി സി.ബി.െഎ സി.വി.സിയെ അറിയിച്ചു.
- ഒക്ടോബർ 15: അസ്താന, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് േദവേന്ദ്ര കുമാർ, ദുബൈയിലെ ബാങ്കർ മനോജ് പ്രസാദ്, സഹേദരൻ സോമേഷ് പ്രസാദ് എന്നിവർക്കെതിരെ സി.ബി.െഎ കൈക്കൂലിക്കേസ് രജിസ്റ്റർ ചെയ്തു.
- ഒക്ടോബർ 16: മനോജ് പ്രസാദിനെ സി.ബി.െഎ അറസ്റ്റ് ചെയ്തു.
- ഒക്ടോബർ 22: േദവേന്ദ്ര കുമാർ അറസ്റ്റിലായി.
- ഒക്ടോബർ 23: അസ്താനയുടെ നിയമനത്തിൽ തൽസ്ഥിതി തുടരാൻ ഡൽഹി ഹൈകോടതി ഉത്തരവ്.
- •അർധരാത്രി വർമയെ ചുമതലകളിൽനിന്ന് ഒഴിവാക്കി ഇടക്കാല സി.ബി.െഎ മേധാവിയായി എം. നാഗേശ്വർ റാവുവിനെ നിയമിച്ചു.
- ഒക്ടോബർ 24: സർക്കാർ നടപടിക്കെതിരെ അലോക് വർമ സുപ്രീംകോടതിയെ സമീപിച്ചു.
- ഒക്ടോബർ 25: അസ്താനയടക്കമുള്ള സി.ബി.െഎ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ‘കോമൺ കോസ്’ സുപ്രീംകോടതിയെ സമീപിച്ചു.
- ഒക്ടോബർ 26: അലോക് വർമക്കെതിരായ പരാതികളുടെ അന്വേഷണം രണ്ടാഴ്ചക്കകം പൂർത്തിയാക്കാൻ സുപ്രീംകോടതി സി.വി.സിക്ക് നിർദേശം നൽകി. കേന്ദ്ര സർക്കാർ തീരുമാനം ചോദ്യംചെയ്ത് അലോക് വർമ സമർപ്പിച്ച ഹരജിയിൽ സി.വി.സിയുടെ അഭിപ്രായം തേടി.
- •സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽനിന്ന് പുതിയ ഡയറക്ടർ എം. നാഗേശ്വർ റാവുവിനെ സുപ്രീംകോടതി വിലക്കി.
- •അസ്താനക്കെതിരായ അഴിമതിക്കേസ് അന്വേഷിച്ച സി.ബി.െഎ ഡെപ്യൂട്ടി സൂപ്രണ്ട് എ.കെ. ഭാസി, തെൻറ സ്ഥലംമാറ്റത്തിനെതിരെ സുപ്രീംകോടതിയിൽ.
- നവംബർ 12: സി.വി.സി സീൽ ചെയ്ത കവറിൽ സുപ്രീംകോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
- നവംബർ 29: സി.ബി.െഎ ഡയറക്ടറായുള്ള തെൻറ രണ്ടു വർഷത്തേക്കുള്ള നിയമനത്തിൽ മാറ്റംവരുത്താനാവില്ലെന്ന് അലോക് വർമ സുപ്രീംകോടതിയെ അറിയിച്ചു.
- ഡിസംബർ 5: രണ്ട് ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് സി.ബി.െഎക്ക് കളങ്കമുണ്ടാക്കിയെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
- ജനുവരി 8, 2019: വർമയെ നിർബന്ധിത ലീവിൽ പറഞ്ഞയച്ച കേന്ദ്ര നടപടി സുപ്രീംകോടതി റദ്ദാക്കി.
- ജനുവരി 9: വർമ ഡയറക്ടർ സ്ഥാനത്തേക്ക് തിരിച്ചെത്തി
- ജനുവരി 10: നിയമന സമിതി യോഗം വർമയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.