വനിതാക്ഷേമത്തിന് 28,600 കോടി; പോഷകാഹാര പദ്ധതിക്ക് 35,600 കോടി
text_fieldsന്യൂഡൽഹി: രാജ്യത്തെ വനിതകളുടെ ക്ഷേമത്തിന് കേന്ദ്രബജറ്റിൽ 28,600 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാ മൻ. ഗർഭിണികളായ സ്ത്രീകൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമായി പ്രത്യേക പദ്ധതികൾ കൊണ്ടുവരും.
പോഷകാഹാര പദ്ധതികൾക്കായി 35,600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താൻ ആറു ലക്ഷം അങ്കണവാടി ജീവനക്കാർക്ക് സ്മാർട് ഫോൺ നൽകും.
പോഷകാഹാരം, ചികിത്സ എന്നിവ ഉറപ്പുവരുത്തി മാതൃ മരണ നിരക്ക് കുറക്കും. ഇതിനായി ആറുമാസത്തിനുള്ളിൽ പ്രത്യേക ദൗത്യ സംഘത്തെ രൂപീകരിക്കും.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കിയ ‘ബേട്ടി ബച്ചാവോ’ പദ്ധതി വൻ വിജയമാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം സ്കൂളുകളിൽ പ്രവേശനം നേടിയ പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളേക്കാൾ കൂടുതലാണ്. സ്കൂൾ പ്രാഥമിക തലങ്ങളിൽ 94.32 ശതമാനം പെൺകുട്ടികൾ പ്രവേശനം നേടി. ദ്വിതീയ തലത്തിൽ 81.32 ശതമാനവും ഉന്നത വിദ്യാഭ്യാസത്തിന് 59.7 ശതമാനം പെൺകുട്ടികളും പ്രവേശനം നേടിയെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.