Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഖ്യസാധ്യത തേടി...

സഖ്യസാധ്യത തേടി ഭരണ-പ്രതിപക്ഷങ്ങൾ

text_fields
bookmark_border
സഖ്യസാധ്യത തേടി ഭരണ-പ്രതിപക്ഷങ്ങൾ
cancel

ന്യൂഡൽഹി: മോദി സർക്കാറിനെതിരായ അവിശ്വാസ വോെട്ടടുപ്പ് കഴിഞ്ഞതോടെ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകൾ സജീവ ചർച്ചയായി. മഴക്കാല പാർലെമൻറ് സമ്മേളനത്തിെൻറ ഇനിയുള്ള ദിവസങ്ങൾ സഖ്യചർച്ചകൾക്ക് ഗതിവേഗം കൂടും. ലോക്സഭയിൽ അനായാസം അവിശ്വാസം മറികടക്കാൻ കഴിഞ്ഞെങ്കിലും, സാഹചര്യങ്ങൾ ബി.ജെ.പിക്ക് ആശങ്ക വർധിപ്പിക്കുന്നു. അവിശ്വാസ പ്രമേയത്തിെൻറ കാര്യത്തിൽ ഒന്നിച്ചുനിന്ന പ്രതിപക്ഷ പാർട്ടികൾക്കിടയിലും, തെരഞ്ഞെടുപ്പിന് മുമ്പ് വിശാല സഖ്യം എത്രത്തോളം സാധ്യമാകുമെന്ന സന്ദേഹം ബാക്കിയുണ്ട്. അവിശ്വാസം അവതരിപ്പിച്ചത് ടി.ഡി.പിയാണെങ്കിലും, ചർച്ചയുടെ മുന്നിൽനിന്ന് സ്മാർട്ടാകാൻ രാഹുൽ ഗാന്ധിക്കു കഴിഞ്ഞുവെന്നാണ് കോൺഗ്രസിലെ കാഴ്ചപ്പാട്. രാഹുലിെൻറ നേതൃത്വം അംഗീകരിക്കുന്നതിെൻറ ഒരു കടമ്പ കൂടി കടന്നുവെന്നാണ് കോൺഗ്രസ് കരുതുന്നത്. അതേസമയം, അവിശ്വാസ ചർച്ചയിൽ ഒന്നിച്ചു നിന്നതിനപ്പുറം സ്വന്തം സാധ്യതകൾ അന്വേഷിക്കുകയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും മറ്റും. 

ശിവസേന വിട്ടുനിന്നത് ബി.ജെ.പിക്ക് വലിയ ആഘാതമാണ്. സ്വന്തംനിലക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ അവർ തീരുമാനിച്ചാൽ മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് പ്രശ്നമാകും. എ.െഎ.എ.ഡി.എം.കെയുടെ എം.പിമാർ സർക്കാറിനെ പിന്തുണച്ചത് അടുത്ത തെരഞ്ഞെടുപ്പിൽ ഉപകരിക്കില്ല. ജയലളിതയുടെ മരണത്തോടെ തമിഴ്നാട്ടിൽ എ.െഎ.എ.ഡി.എം.കെ ദുർബലമാണ്. യു.പി.എ സഖ്യകക്ഷിയായ ഡി.എം.കെക്കാണ് നേട്ടം.പാർലമെൻറിൽ അവിശ്വാസ വോെട്ടടുപ്പിൽ പ്രതിപക്ഷവുമായി തട്ടിച്ചുനോക്കുേമ്പാൾ വലിയ വോട്ടുവ്യത്യാസമുണ്ടെങ്കിലും, പുറത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്ന പ്രശ്നം പുറമെ. മോദി തരംഗത്തിൽനിന്ന് ഭരണവിരുദ്ധ വികാരത്തിലാണ് രാജ്യം എത്തിനിൽക്കുന്നത്. പുതിയ സഖ്യകക്ഷികളെ സമ്പാദിക്കാൻ ബി.ജെ.പിക്ക് കഴിയാത്ത സ്ഥിതിയുണ്ട്.

അതേസമയം, പ്രതിപക്ഷ നിരയിലുമുണ്ട് സന്ദേഹങ്ങൾ. ബി.ജെ.പിയോട് മമത കാണിക്കുന്ന ബി.ജെ.ഡി ചർച്ച തുടങ്ങുംമുേമ്പ ഇറങ്ങിപ്പോയതും ശ്രദ്ധേയം. ഒഡിഷയിൽ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുേട്ടണ്ട സാഹചര്യം നിലനിൽക്കുേമ്പാൾ തന്നെയാണ് ചർച്ചാവേദി ഉപയോഗപ്പെടുത്തുകേയാ, പ്രതിപക്ഷത്തിനൊപ്പം നിൽക്കുകയോ ചെയ്യാതിരുന്നത്. ഫെഡറൽ മുന്നണിയുടെ സ്വയം പ്രഖ്യാപിത നേതാവായി അവതരിച്ച ടി.ആർ.എസിെൻറ ചന്ദ്രശേഖര റാവുവും വോെട്ടടുപ്പിൽനിന്ന് വിട്ടുനിൽക്കാനാണ് പാർട്ടി എം.പിമാരോട് നിർദേശിച്ചത്. വിശാല സഖ്യം തെരഞ്ഞെടുപ്പിന് മുമ്പ് പ്രായോഗിക തലത്തിൽ എത്തിക്കുകയെന്ന വലിയ വെല്ലുവിളിയാണ് പ്രതിപക്ഷത്തിനു മുന്നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsRahul Gandhi
News Summary - Allaince in indian politics-India news
Next Story