Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്യാൻവാപി പള്ളിയിൽ...

ഗ്യാൻവാപി പള്ളിയിൽ പുരാവസ്തു സർവേക്ക് ഹൈകോടതി അനുമതി; മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി

text_fields
bookmark_border
ഗ്യാൻവാപി പള്ളിയിൽ പുരാവസ്തു സർവേക്ക് ഹൈകോടതി അനുമതി; മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി
cancel

ന്യൂഡൽഹി: വാരാണസി ഗ്യാൻവാപി പള്ളി പരിസരത്ത് ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് നോക്കാനുള്ള സർവേക്ക് പുരാവസ്തു വകുപ്പിന് അലഹബാദ് ഹൈകോടതി അനുമതി നൽകി. സർവേ നടത്താൻ വാരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി തള്ളിയാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകർ വിധി പറഞ്ഞത്.

സർവേ കൊണ്ട് വാരാണസി ഗ്യാൻവാപി പള്ളിക്ക് കേടുപാടുകൾ സംഭവിക്കില്ലെന്ന പുരാവസ്തു വകുപ്പിന്റെ അവകാശ വാദം മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എഫ്.എസ്.എ. നഖ്‍വി അലഹബാദ് ഹൈകോടതിയിൽ ചോദ്യം ചെയ്തിരുന്നു. സർവേ അനുവദിക്കരുതെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ മൂന്ന് ദിവസത്തെ വാദം പൂർത്തിയാക്കിയയാണ് ഹൈകോടതിയുടെ വിധി.

മൺവെട്ടികളുമായാണ് പുരാവസ്തു വകുപ്പ് സർവേക്ക് എത്തിയതെന്നത് മൂന്നാം ദിവസത്തെ വാദം കേൾക്കലിലാണ് പള്ളിക്കമ്മിറ്റി ബോധിപ്പിച്ചത്. മൺവെട്ടി ഉപയോഗിച്ചോ എന്ന കോടതിയുടെ ചോദ്യത്തിന്, സർവേ സ്റ്റേ ചെയ്തതിനാൽ ഉപയോഗിച്ചില്ലെന്ന് മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ നഖ്‍വി മറുപടി നൽകി.

ആയുധവുമായി ആരെങ്കിലും കോടതിയിൽ വന്നാൽ അയാളതുപയോഗിക്കുമെന്ന് അർഥമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോൾ, ആരെങ്കിലും ആയുധവുമായി വരുന്നത് തമാശക്കല്ലെന്ന് നഖ്‍വി പ്രതികരിച്ചു. മുഖ്യ ഹരജി തീർപ്പാക്കാതെ മൂന്നാം കക്ഷികൾ ഓരോ ഹരജികളുമായി വരുന്നത് തങ്ങൾക്ക് പീഡനമാകുകയാണെന്ന് നഖ്‍വി കോടതിയെ ഉണർത്തി.

പര്യവേക്ഷണം കൊണ്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്താണുദ്ദേശിക്കുന്നതെന്നും കുഴിക്കാതെ അത് സാധ്യമല്ലേ എന്നും ചീഫ് ജസ്റ്റിസ് പുരാവസ്തു വകുപ്പിനോട് ചോദിച്ചു. തങ്ങൾ പള്ളിക്ക് കേടുപാടുകളോ വിള്ളലുകളോ വരുത്തില്ലെന്ന് എ.എസ്.ഐ ഉദ്യോഗസ്ഥൻ മറുപടി നൽകി. എ.എസ്.ഐയെ പിന്തുണച്ച യു.പി സർക്കാറിന്റെ അഡ്വക്കറ്റ് ജനറൽ ഒരു തരത്തിലുള്ള നശീകരണത്തിനും ജില്ല കോടതി ഉത്തരവിട്ടിട്ടില്ലെന്ന് വാദിച്ചു.

സർവേ കോളിളക്കമുണ്ടാക്കുമെന്ന പള്ളി കമ്മിറ്റിയുടെ വാദത്തെ എതിർത്ത യു.പി സർക്കാറിന്റെ അഡ്വക്കറ്റ് ജനറൽ, കോടതി എന്ത് ഉത്തരവിട്ടാലും ക്രമസമാധാന പാലനം തങ്ങൾ നോക്കുമെന്ന് ബോധിപ്പിച്ചു. ക്ഷേത്രത്തോടും പള്ളിയോടുമുള്ള യു.പി സർക്കാറിന്റെ ഉത്തരവാദിത്തം ഒരുപോലെയാണോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ ആണെന്നായിരുന്നു എ.ജിയുടെ മറുപടി. തങ്ങളൊരു പക്ഷത്തുമില്ലെന്നും ക്രമസമാധാനമാണ് തങ്ങളുടെ ചുമതലയെന്നും എ.ജി അവകാശപ്പെട്ടു. സർവേ കൊണ്ട് ഒരു കുഴപ്പവുമുണ്ടാകില്ല. എല്ലാ കരുതലുകളുമെടുത്തിട്ടുണ്ടെന്നും തങ്ങൾ എല്ലാറ്റിനും തയാറാണെന്നും എ.ജി അറിയിച്ചിരുന്നു.

അതിനിടെ, ഗ്യാൻവാപി വിഷയത്തിൽ സമാധാനമുണ്ടാകണമെങ്കിൽ തെറ്റുപറ്റിയെന്ന് മുസ്‌ലിംകൾ സമ്മതിക്കണമെന്നും ഹിന്ദുത്വവേരുകൾ വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ ഗ്യാൻവാപിയിലുണ്ടെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ 'പോഡ്കാസ്റ്റ് വിത്ത് സ്മിതപ്രകാശ്' എന്ന പരിപാടിയിലാണ് യോഗിയുടെ പരാമർശം.

ഗ്യാൻവാപി-കാശി വിശ്വനാഥ് തർക്കത്തിൽ പരിഹാരമുണ്ടോ എന്നായിരുന്നു അവതാരികയുടെ ചോദ്യം. ഗ്യാൻവാപിയെ പള്ളിയെന്ന് വിളിച്ചാൽ അത് വിവാദമാകും. ചരിത്രപരമായ തെറ്റിനെ മുസ്‌ലിം വിഭാഗത്തിന് അംഗീകരിക്കാനും തിരുത്താനുമുള്ള സമയമാണിതെന്നും എ.എൻ.ഐ എഡിറ്റർ സ്മിത പ്രകാശുമായി സംസാരിക്കവെ യോഗി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allahabad High CourtGyanvapi MosqueVaranasi Court
News Summary - Allahabad High Court upholds Varanasi Court's order for the ASI survey of the Gyanvapi Mosque
Next Story