Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകളെ അഭിഭാഷകയാക്കണം;...

മകളെ അഭിഭാഷകയാക്കണം; പ്രതീക്ഷകളുമായി ബിൽക്കീസ് ബാനു VIDEO

text_fields
bookmark_border
മകളെ അഭിഭാഷകയാക്കണം; പ്രതീക്ഷകളുമായി ബിൽക്കീസ് ബാനു VIDEO
cancel

ന്യൂഡൽഹി: അഭിശപ്ത നിമിഷങ്ങൾ ആർത്തലച്ചെത്തി  ജീവിതത്തെ ചുഴറ്റിയെറിഞ്ഞ് ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ബിൽക്കീസ് ബാനുവിെൻറ ജീവിതം പഴയതുപോലെ ആയിട്ടില്ല. എങ്കിലും തളരാത്ത മനസ്സുമായി ഒത്തിരി പ്രതീക്ഷകേളാടെ അവർ ഭാവിയിലേക്ക് നോക്കുകയാണ്. ആ പ്രതീക്ഷകൾക്ക് തെളിച്ചമേറ്റുന്നതാണ്  കഴിഞ്ഞ ദിവസം വന്ന കോടതി വിധി.

കൂട്ടബലാത്സംഗവും കുടുംബാംഗങ്ങളുടെ നഷ്ടവും തീർത്ത വേദന വിടാതെ കടിച്ചുകിടക്കുേമ്പാഴും അവരുടെ ഉള്ളിൽ പ്രതികാരത്തിെൻറ അംശം പോലുമില്ല;  മറിച്ച്, നീതിക്കുവേണ്ടിയുള്ള ഉത്കടമായ ആഗ്രഹമാണ്. ആ വഴിയിൽ തെൻറ മൂത്ത മകളെ അഭിഭാഷകയാക്കാനുള്ള ഒരുക്കത്തിലാണിപ്പോഴവർ. ‘‘ഞാനാഗ്രഹിക്കുന്നത് പ്രതികാരമല്ല, നീതിയാണ്’’ - കുറ്റക്കാരായ 12 പേരുടെ ജീവപര്യന്തം ശരിവെച്ച കോടതിവിധി വന്ന് ദിവസങ്ങൾ മാത്രം പിന്നിടവെ നടത്തിയ വാർത്തസമ്മേളനത്തിൽ ബിൽക്കീസ് ബാനു പറഞ്ഞു. 

ഭർത്താവായ യാക്കൂബിനും ഇളയ മകൾക്കുമൊപ്പമായിരുന്നു അവർ മാധ്യമപ്രവർത്തകരെ കണ്ടത്. ‘‘ഞാൻ ഇപ്പോൾ സന്തോഷവതിയാണ്. ബോംബെ ഹൈകോടതിയുടെ വിധി വളരെ നല്ലതായി തോന്നി. സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാരും ഡോക്ടർമാരും അടക്കം ശിക്ഷിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ട്. മൂത്ത മകൾ ഒരു അഭിഭാഷകയാവണമെന്നാണ് ആഗ്രഹിക്കുന്നത്. മക്കൾക്കെല്ലാവർക്കും വേണ്ട വിദ്യാഭ്യാസം നൽകി ജീവിതത്തിന് പുതിയ പാത ഒരുക്കിക്കൊടുക്കുന്നതിലായിരിക്കും ഇനി എെൻറ ശ്രദ്ധ’’- ബിൽക്കീസ് പറഞ്ഞു.   

ഇടക്കിടെ പരോളിൽ ഇറങ്ങുന്ന പ്രതികളുടെ ഭീഷണി അതിജീവിച്ച് എങ്ങെനയാണ് ഇത്രനാളും പിടിച്ചുനിന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മുന്നിൽ പാൽ വ്യാപാരിയായ യാക്കൂബ് തകർന്ന മനുഷ്യനായി ഇരുന്നു. ഗോ സംരക്ഷക നിയമങ്ങളും സംഘങ്ങളും ചേർന്ന് കുടുംബത്തെയും ജോലിയെയും നിരന്തരം വേട്ടയാടുന്ന  കഥകൾ ആയിരുന്നു അയാൾക്ക് പറയാൻ ഉണ്ടായിരുന്നത്. നിത്യവരുമാനത്തിനായി പുതിയ തൊഴിൽ അന്വേഷിക്കേണ്ട അവസ്ഥയിലാണിേപ്പാൾ യാക്കൂബ്.

15 വർഷത്തിനുള്ളിൽ 25 തവണയാണ് ബിൽക്കീസും ഭർത്താവും അഞ്ചു മക്കളും അടങ്ങുന്ന ഇൗ കുടുംബത്തിന് വീട് മാറേണ്ടിവന്നത്. ഇക്കാലയളവിൽ ഒരിക്കൽേപാലും നീതി തേടിയുള്ള വഴിയിൽ സർക്കാറിൽനിന്ന് സഹായം ലഭിച്ചില്ലെന്നും വേദനയോടെ ബിൽക്കീസ് പറഞ്ഞു. 2002ൽ നടന്ന ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ചു മാസം ഗർഭിണിയായ ബിൽക്കീസിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നര വയസ്സുള്ള മകളെയടക്കം കുടുംബാംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bilkis Bano Case
News Summary - 'All I wanted was justice, not revenge,' says Bilkis Bano
Next Story