Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൊഹ്റാബുദ്ദീൻ...

സൊഹ്റാബുദ്ദീൻ കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

text_fields
bookmark_border
സൊഹ്റാബുദ്ദീൻ കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
cancel

മുംബൈ: സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർബി, കൂട്ടാളി തുൾസിറാം പ്രജാപതി എന്നിവരെ കൊല പ്പെടുത്തിയ കേസിൽ 22 പ്രതികളെയും വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചാണ് പ്രത്യേക സി.ബി.െഎ കോടതിവിധി പ്രഖ്യാപിച്ചത്. പ്രതികൾക്കെതിരായ സാഹചര്യത്തെളിവുകളും ശ ക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സർക്കാർ സംവിധാനങ്ങളും പ്രൊസിക്യൂഷനും വളരെ അധ്വാനിച്ചു. 210 ദൃക്സാക ്ഷികളെ ഹാജരാക്കി. എന്നാൽ തൃപ്തികരമായ തെളിവുകൾ കിട്ടിയില്ല. ദൃക്സാക്ഷികൾ കൂറുമാറി. ദൃക്സാക്ഷികൾ മൊഴി നൽകാ ത്തതിന് പ്രൊസിക്യുട്ടറെ കുറ്റപ്പെടുത്താനാവില്ലെന്നും പ്രത്യേക കോടതി ജഡ്ജി എസ്.ജെ. ശർമ പറഞ്ഞു. ഗുജറാത്തിൽ നിന്നും രാജസ്ഥാനിൽ നിന്നുമുള്ള ജൂനിയർ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളിൽ ഏറെയും.

കഴിഞ്ഞ അഞ്ചിനാണ് വിചാരണ പൂർത്തിയാക്കി കേസ് വിധി പറയാൻ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി എസ്.ജെ. ശർമ മാറ്റിയത്. സൊഹ്റാബുദ്ദീനെയും പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലിലും കൗസർബിയെ പീഡനശേഷം കൊലപ്പെടുത്തിയെന്നുമാണ് കേസ്. കൗസർബിയുടെ മൃതദേഹം കത്തിച്ച് തെളിവു നശിപ്പിച്ചു.

വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന രാഷ്ട്രീയ, പൊലീസ്, അധോലോക റാക്കറ്റി‍െൻറ ഭാഗമായിരുന്നു സൊഹ്റാബുദ്ദീനും പ്രജാപതിയുമെന്നാണ് സി.ബി.െഎ കണ്ടെത്തൽ. മേലാളന്മാരെ ധിക്കരിച്ച സൊഹ്റാബുദ്ദീനെ മഹാരാഷ്ട്രയിലേക്കുള്ള ബസ്യാത്രക്കിടെ ഭാര്യക്കും പ്രജാപതിക്കും ഒപ്പം പൊലീസ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.

പിന്നീട് 2005 നവംബറിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലശ്കറെ ത്വയ്യിബ ഭീകരനെന്ന് ആരോപിച്ച് സൊഹ്റാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. കൗസർബിയെ കാണാതായി. 2006 ഡിസംബറിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു മരിച്ചുവെന്ന വ്യാജേന പ്രജാപതിയെയും കൊലപ്പെടുത്തി.

'അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ, ഗുജറാത്ത്, ആന്ധ്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നുള്ള െഎ.എ.എസ് ഉദ്യോഗസ്ഥരായ ഡി.ജി. വൻസാര, അഭയ് ചുദാസാമ, എം.എൻ. ദിനേശ്, രാജ്കുമാർ പാണ്ഡ്യൻ തുടങ്ങി 38 പേരായിരുന്നു തുടക്കത്തിൽ കേസിലെ പ്രതികൾ.

2014നുശേഷം മൂന്നു വർഷത്തിനിടെ അമിത് ഷായും െഎ.പി.എസ് ഉദ്യോഗസ്ഥരുമടക്കം 16 പേരെ സി.ബി.െഎ കോടതി കേസിൽനിന്ന് ഒഴിവാക്കി. എസ്.െഎ, എ.എസ്.െഎ, കോൺസ്റ്റബ്ൾ റാങ്കിലുള്ള 21 പേരും കൗസർബിയെ കൊന്ന് തെളിവു നശിപ്പിച്ചതായി കരുതുന്ന ഫാം ഹൗസി‍െൻറ ഉടമയുമാണ് വിചാരണ നേരിട്ടത്.

കോടതിയിൽ വിസ്തരിച്ച 210 പ്രോസിക്യൂഷൻ സാക്ഷികളിൽ പ്രധാനപ്പെട്ട 92 പേർ വിചാരണക്കിടെ കൂറുമാറി. പ്രജാപതിയുടെ അമ്മ, ഭീഷണപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിനെക്കുറിച്ച് മൊഴി നൽകിയ കെട്ടിടനിർമാതാക്കളായ പട്ടേൽ സഹോദരങ്ങൾ തുടങ്ങി 400ലേറെ സാക്ഷികളെ വിസ്തരിച്ചില്ല. പലരും ഭീഷണിമൂലം കോടതിയിൽ എത്തിയുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSohrabuddin SheikhEncounter Case
News Summary - All Accused In Sohrabuddin Sheikh Case Acquitted - India News
Next Story