പൊലീസ് നടപടിയിൽ ഖേദം പ്രകടിപ്പിച്ച് അലീഗഢ് വി.സി
text_fieldsഅലീഗഢ്: പൗരത്വ നിയമ പ്രക്ഷോഭ സംഘർഷത്തെ തുടർന്ന് അടച്ച അലീഗഢ് സർവകലാശാല തുറക്കാനിരിക്കെ ഡിസംബർ 15നുണ്ടായ പൊലീസ് നടപടിയിൽ ഖേദം പ്രകടിപ്പിച്ച് അലീഗഢ് വൈസ്ചാൻസലർ പ്രഫ. താരിഖ് മൻസൂർ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അയച്ച തുറന്ന കത്തിലാണ് വി.സിയുടെ ഖേദപ്രകടനം. കാമ്പസ് തുറന്നാൽ പൂർണസുരക്ഷ ഉറപ്പുനൽകിയ അദ്ദേഹം സമാധാനപരമായ പ്രക്ഷോഭം അനുവദിക്കുമെന്നും വ്യക്തമാക്കി.
‘‘ഡിസംബർ 15ന് വിദ്യാർഥികളുടെ പ്രതിഷേധ സാഹചര്യത്തിൽ പൊലീസിനെ വിളിച്ചത് നല്ല വിശ്വാസത്തോടെയും വ്യക്തമായ ബോധ്യേത്താടെയുമാണ്. ഡൽഹി ജാമിഅ മില്ലിയ്യയിൽ പ്രതിഷേധിച്ച രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന് അഭ്യൂഹമുണ്ടായി. ഈ സാഹചര്യത്തിലാണ് പൊലീസിനെ കാമ്പസിലേക്ക് വിളിക്കുകയെന്ന അനിഷ്ടകരമായ തീരുമാനത്തിന് നിർബന്ധിതനായതെന്ന് വിദ്യാർഥികൾ മനസ്സിലാക്കണം. ഇതുസംബന്ധിച്ച് വിദ്യാർഥികളുടെ ആശങ്കയകറ്റാൻ താൻ ബാധ്യസ്ഥനാണ്. വിദ്യാർഥികളുടെ സമാധാനപരമായ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാൻ ഉദ്ദേശ്യമില്ല. ജനാധിപത്യത്തിെൻറ ഭാവി നിങ്ങളുടെ കൈകളിലാണ്’’ -വി.സി വ്യക്തമാക്കി. സുഗമമായ പഠനാന്തരീക്ഷത്തിന് അദ്ദേഹം വിദ്യാർഥികളുടെ സഹകരണം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.