സമാജ്വാദിയിലെ ഭിന്നത തെരുവിലേക്ക്; ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി
text_fieldsലഖ്നൊ: ഗ്രൂപ്പ് പോരിൽ സമാജ്വാദി പാർട്ടിയുടെ ഭാവി തുലാസിലായിരിക്കെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത തെരുവിലേക്കും. പാർട്ടിയുടെ ഉന്നതതലയോഗം നടക്കുന്നതിനിടെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിെൻറയും സംസ്ഥാന അധ്യക്ഷൻ ശിവ്പാൽ യാദവിെൻറയും അനുയായികൾ തമ്മിൽ പോർവിളി നടത്തുകയും ഏറ്റുമുട്ടുകയും ചെയ്തു.
ഭിന്നത അവസാനിപ്പിക്കാൻ പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ മുലായം സിങ്ങിെൻ നേതൃത്വത്തിൽ ഉന്നതയോഗം ചേരുന്നതിനിടെയാണ് പുതിയ സംഘർഷങ്ങൾ. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഒരു ഭാഗത്ത് പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ എസ്പിയിലെ ഭിന്നത പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.
പിതാവും പാര്‍ട്ടിയുടെ അമരക്കാരനുമായ മുലായം സിങ് യാദവും അഖിലേഷും തമ്മിലെ ഭിന്നത മറനീക്കിയതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകളും ലഭിച്ചു. അഖിലേഷിനുപകരം പുതിയ മുഖ്യമന്ത്രിയെ കണ്ടത്തെണമെന്ന ആവശ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇവര്‍ക്ക് മുലായത്തിന്‍െറ പിന്തുണയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.