Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിത് എം.പിയുടെ വീട്...

ദലിത് എം.പിയുടെ വീട് തകർത്തത് ‘യോഗി സേന’യെന്ന് അഖിലേഷ്; ലക്ഷ്യം ന്യൂനപക്ഷ-ദലിത് സമൂഹങ്ങളെ ഭയപ്പെടുത്തൽ

text_fields
bookmark_border
ദലിത് എം.പിയുടെ വീട് തകർത്തത് ‘യോഗി സേന’യെന്ന് അഖിലേഷ്;   ലക്ഷ്യം ന്യൂനപക്ഷ-ദലിത് സമൂഹങ്ങളെ ഭയപ്പെടുത്തൽ
cancel

ലക്നോ: പതിനാറാം നൂറ്റാണ്ടിലെ രജപുത്ര ഭരണാധികാരി റാണ സംഗയെക്കുറിച്ചുള്ള വിവാദ പ്രസ്താവനയുടെ പേരിൽ തന്റെ പാർട്ടിയുടെ ദലിത് എം.പി രാംജിലാൽ സുമന്റെ വീട് തകർത്തവർ കർണി സേനയിലെ അംഗങ്ങളല്ലെന്നും ‘യോഗി സേന’യിലെ അംഗങ്ങളാണെന്നും സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. മാർച്ച് 21ന് സുമൻ രാജ്യസഭയിൽ സംഗക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. ആ പരാമർശം നീക്കം ചെയ്തുവെങ്കിലും ആക്രമണം അരങ്ങേറി.

‘കർണി സേന എന്നൊന്നില്ല. സുമന്റെ വീട് ആക്രമിച്ചവർ യോഗി സേനയിലെ അംഗങ്ങളായിരുന്നു. രജപുത്ര സമൂഹം തന്നോടൊപ്പമുണ്ടെന്ന് കാണിക്കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒരു വ്യായാമമായിരുന്നു അത്’ - ആഗ്രയിലെ സുമന്റെ വീട്ടിൽ സന്ദർശനം നടത്തിയ അഖിലേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘നമ്മുടെ എം.പിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തിന് സംസ്ഥാന സർക്കാർ ധനസഹായം നൽകി. ന്യൂനപക്ഷങ്ങളെയും ദലിത് സമൂഹങ്ങളെയും ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആളുകൾ പ്രതിഷേധത്തിനിടെ ആയുധങ്ങൾ ഉപയോഗിച്ചത്’ -അഖിലേഷ് പറഞ്ഞു.

വിയോജിപ്പിന്റെ ശബ്ദം അടിച്ചമർത്താൻ ഹിറ്റ്‌ലർക്ക് ഒരു സൈന്യമുണ്ടായിരുന്നു. യോഗി സേനയും അതേ രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവരും ഉത്തർപ്രദേശിലെ അധികാരികളും തമ്മിലുള്ള മേധാവിത്വ ​​പോരാട്ടം മൂലമാണ് ഇത് സംഭവിക്കുന്നതെന്നും എസ്.പി പ്രസിഡന്റ് കൂട്ടിച്ചേർത്തു.

ക്ഷത്രിയരുടെ (രജപുത്രർ) ഏറ്റവും വലിയ നേതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻഗാമിയുമായി സ്വയം സ്ഥാപിക്കാൻ ആദിത്യനാഥ് ശ്രമിക്കുന്നതായി പരക്കെ കരുത​പ്പെടുന്നു. അഖിലേഷിനെ ആഗ്ര സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് കർണി സേന പ്രഖ്യാപിച്ചിരുന്നു. അഖിലേഷിന്റെ വാഹനവ്യൂഹം കടന്നുപോയ റോഡുകളും പൊലീസ് ഉപരോധിച്ചിരുന്നു.

‘എന്റെ ശക്തി കാണിക്കാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്. നമ്മുടെ എം.പിയെയും ദലിത് സമൂഹത്തെയും ഭീഷണിപ്പെടുത്താൻ ഗൂഢാലോചന നടത്തിയവരെ എല്ലാവർക്കും അറിയാം. ആഗ്രയിൽ ഒരു ദലിത് വരനെ ആക്രമിച്ചതും അലഹബാദിൽ ഒരു ദലിത് യുവാവിനെ കൊലപ്പെടുത്തിയതും ഇതേ പ്രതിഷേധക്കാർ തന്നെയാണെന്നും’ അദ്ദേഹം പറഞ്ഞു. എന്നാൽ യഥാർത്ഥ കൊലയാളികൾക്കോ ​​അക്രമികൾക്കോ ​​എതിരെ സർക്കാർ നടപടിയെടുക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.

അലഹബാദിലെ കർച്ചന തഹ്‌സിലിൽ നിന്നുള്ള ദേവി ശങ്കർ എന്ന ദലിത് കർഷകനെ ഏപ്രിൽ 13 ന് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചിരുന്നു. സംഭവത്തിൽ എട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മരിച്ചയാളുടെ വീട് സന്ദർശിച്ച എസ്.പി പ്രതിനിധി സംഘം അദ്ദേഹത്തിന്റെ കുടുംബത്തിന് 2 ലക്ഷം രൂപ നൽകി.

വ്യാഴാഴ്ച ആഗ്ര ജില്ലയിലെ എത്മാദ്പൂരിൽ വിവാഹ ഘോഷയാത്രക്കിടെ കുതിരപ്പുറത്ത് കയറി പാട്ട് പാടിയതിന് ഒരു ദലിത് വരനെയും വിവാഹ സംഘത്തെയും ചില ഉയർന്ന ജാതിക്കാർ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷേ, പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi PartyAkhilesh YadavUP govtDalit MPyogi
News Summary - Akhilesh Yadav fires 'Yogi Sena' salvo: Samajwadi Party chief backs under-attack Dalit MP
Next Story