വീൽചെയറിലും സജീവം; വിട്ടുകൊടുക്കാത്ത പോരാളി
text_fieldsറായ്പൂർ: അജിത് ജോഗിയിലെ പോരാളിയെ തളർത്താൻ 16 വർഷം നീണ്ട വീൽചെയർ ജീവിതത്തിനും സാധിച്ചില്ല. തുടർച്ചയായ പരാജയങ്ങളും അപകടവും കേസുകളും ഒന്നും ഐ.എ.എസ് വിട്ട് രാഷ്ട്രീയത്തിലേക്ക് കടന്ന ജോഗിയെ കുലുക്കിയില്ല. ഓരോ ആരോപണങ്ങളും തിരിച്ചടികളും തോൽവികളും നേരിടുേമ്പാഴും ഛത്തിസ്ഗഢിെൻറ രാഷ്ട്രീയത്തിൽ ഈ ഗോത്രവർഗ നേതാവ് നിറഞ്ഞുനിന്നു. 1986ലാണ് സിവിൽ സർവിസ് വിട്ട് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കോൺഗ്രസ് 1986ലും ’92ലും രാജ്യസഭയിലേക്ക് അയച്ചു.
2000 നവംബറിൽ ഛത്തിസ്ഗഢ് സംസ്ഥാനം രൂപവത്കരിക്കുേമ്പാൾ മുതിർന്ന നേതാവ് വിദ്യാചരൺ ശുക്ല മുഖ്യമന്ത്രിയാകുമെന്നായിരുന്നു പ്രതീക്ഷ. അപ്രതീക്ഷിത നീക്കത്തിലൂടെ ഛത്തിസ്ഗഢിെൻറ പ്രഥമ മുഖ്യമന്ത്രി എന്ന റെക്കോഡ് ജോഗി സ്വന്തമാക്കി. 2002ൽ പ്രതിപക്ഷത്തെ പിളർത്തി 12 ബി.ജെ.പി എം.എൽ.എമാരെ കോൺഗ്രസിൽ എത്തിച്ചു. എ
ന്നാൽ, 2003ൽ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി സംസ്ഥാന ട്രഷറർ രാം അവതാർ ജഗ്ഗിയുടെ കൊലപാതകത്തിൽ അജിത് േജാഗിയും മകൻ അമിതും ആരോപണ വിധേയരായി. അമിതിനെ അറസ്റ്റ് ചെയ്തെങ്കിലും കോടതി പിന്നീട് വെറുതെ വിട്ടു. 2003ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായി. ബി.ജെ.പി എം.എൽ.എമാർക്ക് കോഴ കൊടുത്ത് അധികാരം പിടിക്കാൻ ശ്രമിക്കുന്നതായ ഓഡിയോ ടേപ്പ് പുറത്തുവന്നതോടെ കോൺഗ്രസ് ജോഗിയെ സസ്പെൻഡ് ചെയ്തു.
2004ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ജോഗി വീണ്ടും കോൺഗ്രസ് സ്ഥാനാർഥിയായി. ബി.ജെ.പി സ്ഥാനാർഥിയായി വിദ്യാചരൺ ശുക്ലയായിരുന്നു എതിരാളി. െതരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടത്തിൽ ജോഗിക്ക് ഗുരുതര പരിക്കേറ്റു. ജീവിതം പൂർണമായും വീൽചെയറിൽ ആയി. അപകടം മൂലം പ്രചാരണം നടത്താൻ കാര്യമായി കഴിയാതിരുന്നിട്ടും ജനം ജോഗിെയ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു.
2003ന് ശേഷം നടന്ന മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ അധികാരത്തിൽ തിരികെയെത്തിക്കാൻ േജാഗിക്കായില്ല. രമൺ സിങ്ങിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ ‘ബി ടീം’ ആയി കോൺഗ്രസ് മാറിയെന്ന ആരോപണവും ശക്തമായി. 2013ലും നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റതോടെ ജോഗിയുടെ എതിരാളി ഭൂേപഷ് ഭേഗൽ കോൺഗ്രസ് സംസഥാന പ്രസിഡൻറായി. 2014ൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഒത്തുകളിച്ചെന്ന ആരോപണത്തെ തുടർന്ന് ഒറ്റെപ്പട്ട ജോഗി 2016ൽ കോൺഗ്രസ് വിട്ട് ജനത കോൺഗ്രസ് ഛത്തിസ്ഗഢ് എന്ന സ്വന്തം പാർട്ടി സ്ഥാപിച്ചു.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കിങ്മേക്കറാകാമെന്ന ആഗ്രഹത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ മായാവതിയുടെ ബി.എസ്.പിയുമായി ജോഗി സഖ്യം സ്ഥാപിച്ചു. 90 അംഗ സഭയിൽ 68 സീറ്റും നേടി കോൺഗ്രസ് വൻ വിജയം കൊയ്തതോടെ ജോഗിയുടെ മോഹം പൊലിഞ്ഞു. ഇതോടെ ഏറക്കുറെ ഛത്തിസ്ഗഢിെൻറ രാഷ്ട്രീയത്തിൽ ഈ നേതാവ് അപ്രസക്തനാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.