ഇ.ഡി കേസിനു പിന്നാലെ എം.എൽ.എ സ്ഥാനം രാജിവെച്ച് അജിത് പവാർ
text_fieldsമുംബൈ: 25,000 കോടിയുടെ മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് അഴിമതിയുമായ ി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തതിനു പിന്നാലെ എൻ.സ ി.പി നേതാവും മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ എം.എൽ.എ സ്ഥാനം രാജിവെച്ചു. രാജിയുടെ കാരണം ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മാസം ബാക്കിനിൽക്കെ അപ്രതീക്ഷിതമായാണ് എൻ.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ, സഹോദരപുത്രൻ അജിത് പവാര്‍ എന്നിവരടക്കം 71 ഓളം പേര്‍ക്കെതിരെ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തത്.
മഹാരാഷ്ട്രയിലെ ബാരാമതിയിൽനിന്നുള്ള എം.എൽ.എയാണ് അജിത് പവാർ. അദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ചതായി മഹാരാഷ്ട്ര നിയമസഭ സ്പീക്കർ ഹരിഭാവു ബഗ്ഡേ പറഞ്ഞു.
അതേസമയം, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഓഫീസിൽ ഇന്ന് ഹാജരാവില്ലെന്ന് ശരത് പവാർ അറിയിച്ചു. ക്രമസമാധന പ്രശ്നം മുൻ നിർത്തി ഇ.ഡി ഓഫീസിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് മുംബൈ സിറ്റി പൊലീസ് കമീഷണർ പവാറിനോട് അഭ്യർഥിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇ.ഡി മുമ്പാകെ ഹാജരാവുന്നതിൽ നിന്ന് പവാർ പിൻമാറിയത്.
ശരത് പവാറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ജനം വിശ്വസിക്കില്ലെന്ന് ശിവസേന എം.പി സഞ്ജയ് റൗട്ട് പ്രതികരിച്ചു. രാഷ്ട്രീയപ്രേരിതമായാണ് പവാറിനെതിരെ കേസെടുത്തിരിക്കുന്നതെന്നായിരുന്നു കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.