Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു: അറസ്റ്റ്...

ജെ.എൻ.യു: അറസ്റ്റ് നീളുന്നു; െഎഷി ഘോഷ് പരാതി നൽകി

text_fields
bookmark_border
ജെ.എൻ.യു: അറസ്റ്റ് നീളുന്നു; െഎഷി ഘോഷ് പരാതി നൽകി
cancel

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികളെയും അധ്യാപകരെയും ക്രൂരമായ ി ആക്രമിക്കുകയും ഹോസ്റ്റലുകൾ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായ എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റു ചെയ്യാതെ ഡൽഹി പൊലീസ്. അക്രമം നടന്ന് നാലു ദിവസം പി ന്നിട്ടിട്ടും പൊലീസ് ഇരുട്ടിൽതപ്പുകയാണ്. പ്രതികളെ തിരിച്ചറിയാൻ പത്രത്തിൽ പരസ ്യം നൽകിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, അക്രമികൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറ് ഐഷി ഘോഷ് ബുധനാഴ്ച ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. അടികൊണ്ടു നിലത്തു വീണപ്പോൾ ‘‘െകാന്നേക്കു’’ എന്ന് അക്രമികൾ ആേക്രാശിക്കുന്നുണ്ടായിരുന്നുവെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടി. അതിനിടെ, ജെ.എൻ.യു വിദ്യാർഥികൾക്ക് പിന്തുണയുമായി ഡി.എം.കെ നേതാവ് കനിമൊഴി ബുധനാഴ്ച കാമ്പസിലെത്തി. ഐഷി ഘോഷുമായും പരിക്കേറ്റ മറ്റു വിദ്യാർഥികളുമായും സംസാരിച്ച കനിമൊഴി, എ.ബി.വി.പി പ്രവർത്തകർ തല്ലിത്തകർത്ത ഹോസ്റ്റലുകൾ സന്ദർശിച്ചു.


ചൊവ്വാഴ്ച രാത്രി ബോളിവുഡ് താരം ദീപിക പദുകോൺ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജെ.എൻ.യുവിൽ എത്തിയിരുന്നു. അക്രമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കൊപ്പം 15 മിനിറ്റ് ചെലവഴിച്ചാണ് ദീപിക മടങ്ങിയത്. സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ജെ.എൻ.യു മുൻ വിദ്യാർഥി യൂനിയൻ ചെയർമാനും സി.പി.ഐ നേതാവുമായ കനയ്യ കുമാർ എന്നിവരും കാമ്പസിലെത്തി.
ജെ.എൻ.യു, ജാമിഅ വിദ്യാർഥികൾക്കും ബുധനാഴ്ചയിലെ പണിമുടക്കിനും പിന്തുണ പ്രഖ്യാപിച്ച് ഡൽഹി സർവകലാശാല വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചു.

സർവകലാശാലക്കു കീഴിെല കോളജുകളിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധറാലികൾ നടന്നു. കഴിഞ്ഞതൊക്കെ മറന്ന് വിദ്യാർഥികൾ കാമ്പസിലേക്ക് മടങ്ങിവരണമെന്ന വൈസ് ചാൻസലർ ജഗദീഷ് കുമാറിെൻറ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്തുവന്നു. ജഗദീഷ് കുമാറിനെതിരെ മാനവ ശേഷി വികസന മന്ത്രാലയത്തിനകത്തും വിമർശനം ശക്തമായിട്ടുണ്ട്. സര്‍വകലാശാലയില്‍ എത്രയും വേഗം സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് വി.സിക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUABVP attack JNUAishe Ghosh
News Summary - aishe ghosh compliant about jnu attack-india news
Next Story