എയർപോർട്ട് അതോറിറ്റിക്ക് പിരിഞ്ഞുകിട്ടാൻ 2760 കോടി
text_fieldsനെടുമ്പാശ്ശേരി: വിവിധ സേവനങ്ങൾക്കുള്ള തുക പല വിമാനക്കമ്പനികള ും എയർപോർട്ട് അതോറിറ്റിക്ക് കൃത്യമായി നൽകുന്നില്ല. ഈ ഇനത്തിൽ 2760 കോടിയിലേറെ രൂപയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് പിരിഞ്ഞുകിട്ടാനുള്ളത്.
വിമാനക്കമ്പനികൾ പലതും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് അതോറിറ്റി പലപ്പോഴും തുക അടക്കുന്നതിന് സാവകാശം നൽകുന്നത്. ഇതിൽ 2448 കോടിയിലേറെ രൂപയും കുടിശ്ശിക വരുത്തിയത് ഇന്ത്യൻ വിമാനക്കമ്പനികളാണ്. വിമാനക്കമ്പനികൾ മുൻകൂറായി നിശ്ചിത തുക കെട്ടിെവക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
