പൊണ്ണത്തടിയന്മാരെ േവണ്ടെന്ന് എയർ ഇന്ത്യ
text_fieldsതിരുവനന്തപുരം: അമിതഭാരമുള്ള നൂറിലധികം കാബിന് ക്രൂ ജീവനക്കാരെ എയർ ഇന്ത്യ ഒഴിവ ാക്കുന്നു. പൊണ്ണത്തടിയന്മാരായ ജീവനക്കാര്‍ തടി കുറക്കണമെന്ന് പലകുറി നിര്‍ദേശിച ്ചിട്ടും പാലിക്കാത്ത നൂറിലധികംപേെരയാണ് നീക്കുന്നത്. ഭൂരിഭാഗം പേരെയും സ്വയംവിരമി ക്കല്‍ പദ്ധതിയിലൂടെയാണ് ഒഴിവാക്കുന്നത്. അവശേഷിക്കുന്നവരെ ഗ്രൗണ്ട് ഹാൻഡ്ലിങ് ചുമതല ഏല്പിക്കാനും ഉദ്ദേശിക്കുന്നു.
സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിെൻറ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ തങ്ങളുടെ 600 ലധികം കാബിന് ക്രൂ അംഗങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം നോട്ടീസ് നല്‍കിയിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ ഭാരം കുറക്കണമെന്നായിരുന്നു നിര്‍ദേശം. ഒന്നര വര്‍ഷം സമയം നല്‍കിയിട്ടും ഒരുവിഭാഗം ജീവനക്കാര്‍ ഭാരം കുറക്കാന്‍ തയാറായില്ലെന്ന് അധികൃതര്‍ പറയുന്നു.
ഇത്രയും ജീവനക്കാരെ ഒഴിവാക്കുന്നതോടെ സർവിസുകളുടെ താളംതെറ്റുമെന്ന് വിമർശനമുണ്ട്. പൈലറ്റുമാരുടെയും കാബിന് ക്രൂമാരുടെയും എണ്ണക്കുവ് മൂലം തിരക്കേിയ സെക്ടറുകളില്‍ സര്‍വിസ് നടത്താന്‍ എയർ ഇന്ത്യക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. ജോലിക്ക് ഹാജരാവാത്ത പൈലറ്റുമാർക്കും കാബിൻ ക്രൂമാർക്കുമെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. അവധി എടുത്ത് മറ്റ് കമ്പനികളില്‍ ചേക്കേറുന്ന ഇവര്‍ ശമ്പളം വാങ്ങുന്നില്ലെന്നത് മാത്രമാണ് എയര്‍ ഇന്ത്യക്ക് ആശ്വാസം.
എന്നാല്‍, ഇത്തരക്കാർ മെഡിക്കല്‍ ആനുകൂല്യങ്ങള്‍ ഉപയോഗിക്കാറുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ വിമാനം പറപ്പിക്കാന്‍ ആവശ്യമായ പൈലറ്റിെൻറയോ ക്രൂവിെൻറയോ സേവനം എയർ ഇന്ത്യക്ക് വിമാനത്താവളങ്ങളിലില്ല. രേഖകള്‍പ്രകാരം എയര്‍ ഇന്ത്യക്ക് ആകെ 3005 കാബിൻ ക്രൂ ജീവനക്കാരും 1487 പൈലറ്റുമാരുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.