വലിയ വിമാനങ്ങൾക്ക് പിന്നാലെ ചെറിയ വിമാനങ്ങളും താൽകാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളുടെ സർവീസ് താൽകാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ. പ്രതിവാര സർവീസ് നടത്തുന്ന 118 വിമാനങ്ങളാണ് റദ്ദു ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര സർവീസ് നടത്തുന്ന വലിയ വിമാനങ്ങളുടെ 15 ശതമാനം വെട്ടിക്കുറച്ചിരുന്നു. നിലവിൽ ചെറിയ വിമാനങ്ങളുടെ 5 ശതമാനമാണ് കുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 15 വരെയെങ്കിലും നിരോധനം തുടരുമെന്നാണ് ലഭിക്കുന്ന വിവരം.
പുതിയ തീരുമാന പ്രകാരം ബംഗളൂരു-സിങ്കപ്പൂർ, പൂനെ -സിങ്കപ്പൂർ, മുംബൈ-ബഗ്ദോഗ്ര റൂട്ടുകളിലേക്കുള്ള ഏഴു പ്രതിവാര ഫ്ലൈറ്റുകൾ ജൂലെ 15 വരെയെങ്കിലും ഉണ്ടാകില്ല. ഇതു കൂടാതെ ഡൽഹി-ബംഗളൂരു, ഡൽഹി-മുംബൈ പോലുള്ള ആഭ്യന്തര സർവീസുകളിലും കുറവ് വന്നേക്കാം.
യാത്രക്കാർക്ക് അവസാന നിമിഷം ഉണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കാനും നെറ്റ് വർക്ക് വൈഡ് പ്രവർത്തന സ്ഥിരത കൈവരിക്കുന്നതിനും വേണ്ടിയാണ് നിലവിലെ വെട്ടിക്കുറക്കലെന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

