Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടിൽ...

വീട്ടിൽ അതിക്രമിച്ചുകയറി പീഡനം; പരാതി നൽകിയ ഭർത്താവിന് മർദനം

text_fields
bookmark_border
വീട്ടിൽ അതിക്രമിച്ചുകയറി പീഡനം; പരാതി നൽകിയ ഭർത്താവിന് മർദനം
cancel

ഗുജറാത്തിലെ അഹമ്മദാബാദിൽ മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ച കയറിയ യുവാവ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. സർദാർനഗർ മേഖലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ കൽപേഷ് ഗുജ്ജാർ എന്നയാൾക്കെതിരെ ലൈംഗികാതിക്രമത്തിനും വീട്ടിലേക്ക് അതിക്രമിച്ച് കയറിയതിനും പൊലീസ് കേസ് രജിസ്റ്റർ ചെയതു.

34 കാരിയായ സ്ത്രീയാണ് പീഡനത്തിനിരയായത്. ഗുജ്ജർ യുവതിയുടെ വസതിക്ക് പുറത്തുനിന്ന പ്രതി ആളുകൾക്ക് നേരെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിൽ അമർഷം തോന്നിയ സത്രീ വീടിന് പുറത്തിറങ്ങുകയും ആരെയാണ് അധിക്ഷേപിക്കുന്നത് എന്ന് ചോദിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി സ്ത്രീയെ തള്ളിയിടുകയും വീട്ടിലേക്ക് അതിക്രമിച്ചു കയറുകയുമായിരുന്നു.

പരാതി നൽകുന്നതിനിടെ യുവതി തനിക്കുണ്ടായ ദുരനുഭവം പൊലീസ് ഉദ്ദ്യോഗസ്ഥരോട് പറയുകയും, പ്രതി തന്നെ പീഡിപ്പിച്ചതായി മൊഴി നൽകുകയും ചെയ്തു. ഭർത്താവിനെയും പോലീസിനെയും വിളിച്ച് വിവരമറിയിച്ചുവെങ്കിലും പോലീസ് എത്തിയപ്പോഴേക്കും പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും സ്ത്രീ പറഞ്ഞു.

അതേ ദിവസം വൈകുന്നേരം പ്രതി വീണ്ടും ആക്രമണവുമായെത്തി. സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന സ്ത്രീയുടെ ഭർത്താവിനെ പ്രതി മർദ്ദിച്ചു. കേസ് പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 452, 294 (ബി), 506 (2) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ahmedabadmolestingpolice
News Summary - Ahmedabad: Drunk man enters woman's house & molests her, threatens her husband with dire consequences
Next Story