ന്യൂഡൽഹി: പ്രധാനമന്ത്രി നരന്ദ്രേ മോദിയും റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുട്ടിനും നടത്തുന്ന വാർഷിക കൂടിക്കാഴ്ചക്കുമുമ്പ് റഷ്യയുമായി 40,000 കോടിയുടെ എസ്-400 ട്രൈംഫ് പ്രതിരോധ മിസൈൽ കരാറിന് സാധ്യത. ആയുധ ഇടപാട് സംബന്ധിച്ച കരാർ ചർച്ചകൾ പൂർത്തിയായിവരുകയാണെന്ന് ഒൗദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. സെപ്റ്റംബറിലോ ഒക്ടോബറിലോ ഇന്ത്യയിൽവെച്ച ് മോദി-പുട്ടിൻ ഉച്ചകോടി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കയുടെ എതിർപ്പ് അവഗണിച്ചാണ് ഇന്ത്യ, റഷ്യയുമായി വൻ ആയുധ ഇടപാട് നടത്തുന്നത്. 2016ലെ അമേരിക്കൻ പ്രസിഡൻറ് തെരെഞ്ഞടുപ്പിൽ റഷ്യ ഇടപെട്ടുവെന്നാരോപിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ് െകാണ്ടുവന്ന സി.എ.എ.ടി.ടി.എസ് ആക്ട് പ്രകാരം റഷ്യയുമായി മറ്റു രാജ്യങ്ങൾ നടത്തുന്ന വൻ ആയുധക്കച്ചവടങ്ങൾ ശിക്ഷാർഹമാണ്.സൈനിക ശക്തി വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഇന്ത്യ, ദീർഘദൂര മിസൈലുകൾ വാങ്ങുന്നത്.