Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവ: സർക്കാറിന്...

ഗോവ: സർക്കാറിന് ഇരിപ്പുറക്കും മുമ്പ് എം.ജി.പി- ബി.ജെ.പി തർക്കം

text_fields
bookmark_border
pramod savanth
cancel

മുംബൈ: ഗോവയിൽ ഡോ. പ്രമോദ് സാവന്തി‍െൻറ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റ ് 48 മണിക്കൂർ കഴിയും മുമ്പ് സഖ്യകക്ഷിയുമായി ഇടച്ചിൽ. മൂന്നംഗങ്ങളുള്ള മഹാരാഷ്ട്ര വാദി ഗോമന്തക് പാർട്ടിയാണ് (എം.ജി.പി) ബി.ജെ.പിയുമായി ഇടയുന്നത്. ലോക്സഭക്ക് ഒപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ഷിരോദ നിയമസഭ മണ്ഡലവുമായി ബന്ധപ്പെട്ടാണ് തർക്കം. ഷിരോദയിൽ മത്സരിക്കുമെന്ന തീരുമാനത്തിൽ എം.ജി.പി അധ്യക്ഷൻ ദീപക് ധാവലിക്കർ ഉറച്ചുനിൽക്കുന്നതാണ് പ്രശ്നം.

ദീപകി‍െൻറ സഹോദരനും എം.ജി.പിയുടെ സഭാ നേതാവുമായ സുദിൻ ധാവലിക്കർക്കും മറ്റൊരു സഖ്യ കക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുടെ അധ്യക്ഷൻ വിജയ് സർദേശായിക്കും ഉപമുഖ്യമന്ത്രി പദങ്ങൾ നൽകിയാണ് ബി.ജെ.പി ഇവരുടെ പിന്തുണ നേടിയത്. ഉപമുഖ്യമന്ത്രി പദം നൽകും മുമ്പ് ഷിരോദ ഉപതെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മത്സരിക്കില്ലന്ന് എം.ജി.പി രേഖാമൂലം ഉറപ്പുനൽകിയതായി ബി.ജെ.പി ഗോവ അധ്യക്ഷൻ വിനയ് ടെണ്ടുൽകർ അവകാശപ്പെട്ടു.

സുദിൻ, വിജയ് എന്നിവരെ ഉപമുഖ്യമന്ത്രിമാരായി നിയമിച്ച് ബുധനാഴ്ച പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി കത്ത് നൽകിയതിന് പിന്നാലെയാണ് തർക്കം ഉടലെടുത്തത്. ഷിരോദയിൽ മത്സരിക്കുമെന്നും രണ്ടു ദിവസത്തിനകം പ്രചാരണം പുനരാരംഭിക്കുമെന്നും ദീപക് ധാവലിക്കർ പറഞ്ഞു. മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ നേരേത്തതന്നെ തുടങ്ങിയിരുന്നു. വിഷയത്തിൽ സുദിൻ ധാവലിക്കർ മൗനം പാലിക്കുന്നത് ബി.ജെ.പിയെ കൂടുതൽ പ്രകോപിപ്പിക്കുന്നു. പാർട്ടി നേതൃത്വത്തി‍െൻറ തീരുമാനത്തിന് ഒപ്പം നിൽക്കുമെന്ന് രണ്ട് എം.ജി.പി എം.എൽ.എമാർ പറഞ്ഞു.

കോൺഗ്രസ് എം.എൽ.എ സുഭാഷ് ഷിരോദ്കർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് ഷിരോദയിൽ ഉപതെരഞ്ഞെടുപ്പ്. സുഭാഷ്തന്നെയാണ് ബി.ജെ.പി സ്ഥാനാർഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goa governmentmalayalam newsAGP-BJP Dispute
News Summary - AGP-BJP Dispute In Goa - India News
Next Story