Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരഞ്ജൻ...

രഞ്ജൻ ഗൊഗോയ്ക്കെതിരായ കോടതിയലക്ഷ്യ ഹരജിക്ക് അനുമതി നിഷേധിച്ചു

text_fields
bookmark_border
രഞ്ജൻ ഗൊഗോയ്ക്കെതിരായ കോടതിയലക്ഷ്യ ഹരജിക്ക് അനുമതി നിഷേധിച്ചു
cancel

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കോടതി ജീർണാവസ്ഥയിലാണെന്ന് പ്രസ്താവിച്ച സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജൻ ഗൊഗോയ്ക്കെതിരായ കോടതിയലക്ഷ്യ ഹരജിക്ക് അറ്റോണി ജനറൽ അനുമതി നിഷേധിച്ചു.

നമുക്ക് അഞ്ച് ട്രില്യൺ സമ്പദ്ഘടനയുണ്ടെങ്കിലും ജീർണിച്ചു കിടക്കുന്ന ഒരു പരമോന്നത കോടതിയാണുള്ളതെന്നും അവിടെനിന്ന് സമയത്ത് നീതി കിട്ടാൻ സാധ്യത വളരെ കുറവാണെന്നുമായിരുന്നു ഒരഭിമുഖത്തിൽ മുൻ ചീഫ് ജസ്റ്റിസി‍െൻറ പരാമർശം. ഇതു കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് സാകേത് ഗോഖലെ നൽകിയ, ക്രിമിനൽ നടപടിക്രമം അനുസരിച്ചുള്ള ഹരജിക്കാണ് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ അനുമതി നിഷേധിച്ചത്. സ്വകാര്യവ്യക്തികൾക്ക് ഇത്തരം കോടതിയലക്ഷ്യ നടപടി ഹരജി നൽകാൻ അറ്റോണി ജനറലി‍െൻറ അനുമതി ആവശ്യമാണ്.

''അഭിമുഖം പൂർണമായും കാണാൻ എനിക്ക് സാധിച്ചിരുന്നു. അതിൽ പറഞ്ഞതി‍െൻറ ആകെത്തുക പരമോന്നത കോടതിയുടെ നന്മക്കുവേണ്ടിയുള്ള കാര്യങ്ങളാണ് എന്നാണ്. കോടതിയെ താഴ്ത്തിക്കെട്ടാനോ വില കുറച്ചു കാണാനോ അതിൽ ശ്രമിച്ചിട്ടില്ല.'' -ഹരജിക്കാരന് നൽകിയ മറുപടിക്കത്തിൽ അറ്റോണി ജനറൽ വിശദീകരിച്ചു. അദ്ദേഹത്തിേൻറത് കരുത്തുറ്റ പരാമർശങ്ങളാണെന്നും അവ ജുഡീഷ്യറിയിലെ മോശം കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തി‍െൻറ കാഴ്ചപ്പാടാണെന്നും വേണുഗോപാൽ തുടർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranjan Gogoi
Next Story