Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതിയിൽ കേസ്...

സുപ്രീംകോടതിയിൽ കേസ് വിഷയങ്ങൾ വീതിച്ചുനൽകി

text_fields
bookmark_border
സുപ്രീംകോടതിയിൽ കേസ് വിഷയങ്ങൾ വീതിച്ചുനൽകി
cancel

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാർക്ക് കേസ് വിഷയങ്ങൾ വീതിച്ചുനൽകി ജോലി സമയപ്പട്ടിക തയാറാക്കി. 
മുതിർന്ന ജഡ്ജിമാരായ ജെ. ചെലമേശ്വർ, രഞ്ജൻ െഗാഗോയ്, എം.ബി.ലോകുർ, കുര്യൻ ജോസഫ് എന്നിവർ ജനുവരി 12ന് നടത്തിയ വാർത്തസമ്മേളനത്തിെൻറ പശ്ചാത്തലത്തിലാണ് ‘റോസ്റ്റർ രീതി’ കൊണ്ടുവന്നത്.

 ജനശ്രദ്ധ പിടിച്ചുപറ്റിയ പൊതുതാൽപര്യ ഹരജികളും പ്രധാനപ്പെട്ട കേസുകളും ജൂനിയർ ജഡ്ജിമാരുടെ ബെഞ്ചിന്  വിടുന്ന ചീഫ് ജസ്റ്റിസിെൻറ നടപടിയെയാണ് മുതിർന്ന ജഡ്ജിമാർ ചോദ്യംചെയ്തത്. സീനിയോറിറ്റി പരിഗണിക്കണമെന്നും സുതാര്യത വേണമെന്നുമാണ് അവർ പരസ്യമായി ആവശ്യെപ്പട്ടത്. ചീഫ് ജസ്റ്റിസിനായിരിക്കും പൊതുതാൽപര്യ ഹരജികളുടെ ചുമതല. ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിജ്ഞാപനം  സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി അഞ്ചു മുതൽ ഇത് പ്രാബല്യത്തിൽവരും. 

ഭരണഘടന അനുശാസിക്കുന്ന പ്രവർത്തനം, തെരഞ്ഞെടുപ്പ് കേസുകൾ, കോടതിയലക്ഷ്യം തുടങ്ങിയവ ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിലാണ് വരുക. 
മറ്റു മുതിർന്ന ജഡ്ജിമാരും അവരുടെ ബെഞ്ചിൽ വരുന്ന വിഷയങ്ങളും 
ജസ്റ്റിസ് ചെലമേശ്വർ: തൊഴിൽ, പരോക്ഷ നികുതി, ഭൂമി ഏറ്റെടുക്കൽ, നഷ്ടപരിഹാരം, ക്രിമിനൽ വിഷയങ്ങൾ, സാധാരണ സിവിൽ വിഷയങ്ങൾ, ജുഡീഷ്യൽ ഒാഫിസർമാരുടെ പ്രശ്നങ്ങൾ, ഭൂ നിയമങ്ങൾ തുടങ്ങിയവ.

 ജസ്റ്റിസ് രഞ്ജൻ ഗൊഗോയി: തൊഴിൽ, പരോക്ഷ നികുതി, കമ്പനി നിയമം, കോടതിയലക്ഷ്യം, പേഴ്സനൽ നിയമം, മത-ചാരിറ്റബിൾ സ്ഥാപനങ്ങൾ, വ്യാപാര നിയമം, കോടതി ജീവനക്കാരടെ വിഷയങ്ങൾ, മദ്യവ്യാപാരം-ലൈസൻസ്. 
ജസ്റ്റിസ് മദൻ ബി. ലോകുർ: സർവിസ് വിഷയങ്ങൾ, ഭൂമി ഏറ്റെടുക്കൽ, വനം-വന്യജവി സംരക്ഷണം, സാമൂഹിക നീതി, ഖനികൾ, ഉപഭോക്തൃ സംരക്ഷണം. 
ജസ്റ്റിസ് കുര്യൻ ജോസഫ്: തൊഴിൽ, വാടക നിയമം, സർവിസ് വിഷയങ്ങൾ, കുടുംബ നിയമങ്ങൾ, ഭൂനിയമം. 
 മെഡിക്കൽ, എൻജിനീയറിങ് കോളജുകളിലെ പ്രവേശനം, വിദ്യാർഥികളുടെ കോളജ് മാറ്റം, ഇൗ രംഗത്തുണ്ടായ വിവാദ കേസുകൾ എന്നിവ ജൂനിയറായ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിലേക്കാണ്  അനുവദിച്ചിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justicemalayalam newsDipak MisraSupreme Court Crisis
News Summary - After Rift, Chief Justice Dipak Misra Makes Public Supreme Court Judges' Roster-India News
Next Story