Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനിതയുടെ ആത്മഹത്യ;...

അനിതയുടെ ആത്മഹത്യ; തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു

text_fields
bookmark_border
aneeta_neet
cancel

ചെന്നൈ:  മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ദളിത് വിദ്യാർഥിനി അനിത ആത്മഹത്യ ചെയ്ത സംഭവത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. ഇടത് വിദ്യാർഥി സംഘടനയായ എസ്.എഫ്.െഎ നാം തമിഴർ കച്ചി തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. നീറ്റ് പരീക്ഷക്കും ബി.ജെ.പിക്കും എതിരായാണ് പ്രക്ഷോഭങ്ങൾ. പ്രതിഷേധങ്ങളെ തുടർന്ന് കേന്ദ്രമന്ത്രി ഹർഷവർധനെൻറ ചെന്നൈ യാത്ര മാറ്റിവെച്ചു. പെൺകുട്ടിയുടെ മരണത്തിൽ അനുശോചനവുമായി കമൽഹാസനും രജനീകാന്തും രംഗത്തെത്തിയിട്ടുണ്ട്.

neet-protest
അനിതയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സി.പി.എം പ്രക്ഷോഭം നടത്തുന്നു
 
അനിതയുടെ നീതിക്കായി നമ്മൾ പോരാട്ടം നടത്തണം. അതിൽ ജാതിയോ മതമോ സംസ്ഥാന അതിർത്തികളോ കടന്നുവരരുതെന്ന് കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു. നമ്മുക്ക് നല്ലൊരു ഡോക്ടറെയാണ് നഷ്ടമായത്. ഇത്തരം സംഭവങ്ങൾ സർക്കാറിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് കമൽഹാസൻ പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവമാണ് അനിതക്കുണ്ടായത്. അനിതയുടെ കുടുംബത്തിന് താൻ എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു.

തമിഴ്നാട് സിലബസിൽ ഹയർസെക്കൻഡറി പഠിച്ച  അനിതക്ക് 1200ൽ 1176 മാർക്ക്  ലഭിച്ചിരുന്നു. എന്നാൽ നീറ്റ് പരീക്ഷക്ക് 86 മാർക്ക് മാത്രമേ ലഭിച്ചുള്ളു. ബോർഡ് പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയിട്ടും നീറ്റിൽ തിളങ്ങാൻ സാധിക്കാത്ത തന്നെ പോലുള്ള പാവപ്പെട്ട വിദ്യാർഥികളെ ദുരിതത്തിലാഴ്ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനിത നീറ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കോടതി അനിതയുടെ ഹരജി തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajinikanthneetkamal hasanmalayalam newsAnitha suicideTamilnadu protest
News Summary - After NEET Petitioner Anitha Commits Suicide, Protests Erupt in Chennai–India news
Next Story