Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടിങ് യന്ത്രങ്ങളുടെ...

വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ദ്വിഗ്‍വിജയ സിങ്

text_fields
bookmark_border
Digvijaya singh
cancel

ഭോപ്പാൽ: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി ദ്വിഗ്‍വിജയ സിങ്.

2003 മുതൽ താൻ ഇ.വി.എമിൽ വോട്ട് ചെയ്യുന്നതിനെ എതിർക്കുന്നുണ്ടെന്നും ചിപ്പുള്ള എല്ലാ മെഷീനും ഹാക്ക് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 2012ൽ വോട്ടിംഗ് യന്ത്രമാണ് പരാജയത്തിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ച വാർത്തയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

"2003 മുതൽ ഇ.വി.എമിൽ വോട്ട് ചെയ്യുന്നതിനെ ഞാൻ എതിർക്കുന്നു. ചിപ്പുള്ള എല്ലാ മെഷീനും ഹാക്ക് ചെയ്യാൻ കഴിയും. ഇന്ത്യൻ ജനാധിപത്യത്തെ പ്രൊഫഷണൽ ഹാക്കർമാർ നിയന്ത്രിക്കാൻ അനുവദിക്കാമോ? എല്ലാ രാഷ്ട്രീയ പാർട്ടികളും അഭിമുഖീകരിക്കേണ്ട അടിസ്ഥാനപരമായ ചോദ്യമാണിത്. ദയവായി, ബഹുമാനപ്പെട്ട തെരഞ്ഞെടുപ്പ് കമീഷനും സുപ്രീം കോടതിയും ചേർന്ന് ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കണം"- ദ്വിഗ്‍വിജയ സിങ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

കോൺഗ്രസിന്‍റെ നയങ്ങൾ പരാജയപ്പെട്ടതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ തോറ്റതെന്നാരോപിച്ച് ദ്വിഗ്‍വിജയ സിങ്ങിന്‍റെ വാദത്തെ ബി.ജെ.പി തള്ളി. ഭാരത് ജോഡോ യാത്രയുടെയും നയങ്ങളുടെയുമൊക്കെ പരാജയമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. എന്നാൽ അവരത് പൊതുമധ്യത്തിൽ അംഗീകരിക്കില്ലെന്നും മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digvijaya SinghEVM
News Summary - After Congress’ poll debacle in 3 states, Digvijaya raises questions over EVMs
Next Story