വിമർശനം; വിദ്യാർഥിനികൾ വൈകീട്ട് ആറരക്ക് ശേഷം പുറത്തിറങ്ങരുതെന്ന ഉത്തരവ് പുതുക്കി മൈസൂരു സർവകലാശാല
text_fieldsബംഗളൂരു: വിദ്യാർഥിനികൾ വൈകിട്ട് ആറരക്ക് ശേഷം പുറത്തിറങ്ങരുതെന്ന ഉത്തരവിൽ മാറ്റം വരുത്തി മൈസൂരു സർവകലാശാല. പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഇതോടെ നിയന്ത്രണം എല്ലാ വിദ്യാർഥികൾക്കും ബാധകമാക്കിക്കൊണ്ടാണ് പുതുക്കിയത്.
പുതിയ ഉത്തരവ് പ്രകാരം വൈകീട്ട് ആറരക്ക് ശേഷം വിദ്യാർഥികളാരും മാനസ ഗംേഗാത്രി കാമ്പസിലേക്ക് പോകരുത്. കൂടാതെ കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പോകുന്നതിനും വിലക്ക് ഏർപ്പെടുത്തി.
പൊലീസിന്‍റെ നിർദേശം ലഭിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് നേരത്തെ സർവകലാശാലയുടെ വാദിച്ചിരുന്നു. വൈകിട്ട് ആറുമുതൽ ഒമ്പതുവരെ എല്ലാ ദിവസവും കാമ്പസിൽ അധിക സുരക്ഷ ഉദ്യോഗസ്ഥർ പേട്രാളിങ് നടത്തുമെന്നും സർവകലാശാല പറഞ്ഞു.
അതേസമയം, കൂട്ടബലാത്സംഗത്തിൽ തമിഴ്നാട് സ്വദേശികളായ അഞ്ചുേപരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.30ഒാടെയാണ് ചാമുണ്ഡി ഹിൽസിന് സമീപത്തുവെച്ച് കൂട്ടുകാരനെ ആക്രമിച്ചശേഷം എം.ബി.എ വിദ്യാർഥിനിയായ 22 വയസ്സുകാരിയെ ആറംഗസംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് പെൺകുട്ടിയുടെ സുഹൃത്തായ യുവാവ് മൊഴി നൽകിയിരുന്നു. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30ഒാടെയാണ് ബൈക്കിൽ പോയത്. തുടർന്ന് ബൈക്കിൽ നിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.
അബോധാവസ്ഥയിലാകുന്നതുവരെ പാറക്കല്ല് കൊണ്ട് യുവാവിെൻറ തലക്കടിച്ചു. ബോധം വന്നപ്പോൾ പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുറ്റിക്കാട്ടിൽനിന്ന് അവളെ വലിച്ചിഴച്ച് കൊണ്ടിട്ടെന്നും ശരീരം മുഴുവൻ മുറിവേറ്റ അവസ്ഥയിലായിരുന്നുവെന്നുമാണ് യുവാവിെൻറ മൊഴി. ബലാത്സംഗത്തിെൻറ ദൃശ്യങ്ങൾ പകർത്തിയശേഷം യുവാവിെൻറ ഫോണിൽനിന്നും പിതാവിനെ വിളിച്ച് പ്രതികൾ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.