ചോദ്യം ചെയ്യലിനിടെ ഹണിപ്രീതിന് നെഞ്ചുവേദന; ആശുപത്രിയിലേക്ക് മാറ്റി
text_fieldsഛണ്ഡിഗഢ്: ചൊവ്വാഴ്ച അറസ്റ്റിലായ ഗുർമീത് റാം റഹീമിെൻറ വളർത്തുമകൾ ഹണിപ്രീതിന് ചോദ്യം ചെയ്യുന്നതിനിടെ നെഞ്ച് വേദന. തുടർന്ന് ഹണിപ്രീതിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഹണിപ്രീതിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഹണിപ്രീതിനെ ബുധനാഴ്ച പുലർച്ചെ വരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മൂന്ന് മണി വരെ അന്വേഷണ സംഘം മൊഴിയെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യദ്രോഹ കുറ്റം ഉൾപ്പടെ ചുമത്തിയാണ് പൊലീസ് ഹണിപ്രീതിനെതിരെ കേസെടുത്തിരിക്കുന്നത്.
വിവാദ ആൾദൈവം ഗുർമീത് റഹീമിന് ബലാൽസംഘ കേസിൽ ശിക്ഷ വിധിച്ചതിനെ തുടർന്ന് പഞ്ച്ഗുളയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കലാപങ്ങളുടെ മുഖ്യസൂത്രധാരക ഹണിപ്രീതാണെന്നാണ് പൊലീസിെൻറ നിഗമനം. ഗുർമീതിനെ കോടതിയിൽ നിന്ന് കടത്തികൊണ്ടു പോകാനും ഹണിപ്രീതും കൂട്ടരും ശ്രമിച്ചുവെന്നും ആരോപണമുണ്ട്. സംഭവത്തിന് ശേഷം ഹണിപ്രീതിനെ ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
