ജയലളിത സംസാരിച്ചെന്ന് ആശുപത്രി അധികൃതർ
text_fieldsെചന്നൈ: ശ്വാസനാളത്തിലെ ശസ്ത്രക്രിയയെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സംസാരിച്ചതായി റിപ്പോർട്ട്. ആശുപത്രി അധികൃതർ ഇന്ന് പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് ഇൗ വിവരമുള്ളത്.
ആഴ്ചകളായി വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന ജയലളിതക്ക് ഇേപ്പാൾ പരസഹായമില്ലാതെ 90 ശതമാനവും ശ്വസിക്കാൻ കഴിയുന്നുണ്ട്. അടുത്ത ലക്ഷ്യം അവരെ നടത്തുകയെന്നതാണ്. ജയലളിത പൂർണമായും ആരോഗ്യവതിയാണെന്നും എപ്പോൾ വേണമെങ്കിലും അവർക്ക് വീട്ടിലേക്ക് പോകാമെന്നും അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി പറഞ്ഞു. ഇപ്പോൾ ഐ.സി.യുവിൽ നിന്നും പ്രത്യേക മുറിയിലാണ് ജയലളിതയുള്ളത്.
ഇക്കഴിഞ്ഞ സെപ്‌റ്റംബർ 22നാണ് ജയലളിതയെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ അവർ മരിച്ചെന്ന് നവമാധ്യമങ്ങിലും മറ്റും കിംവദന്തികളും പരന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.