ന്യൂഡൽഹി: വ്യാപക വിമർശനം ഏറ്റുവാങ്ങിയ പട്ടാള കരിനിയമമായ അഫ്സ്പ പിൻവലിക്കാനോ ചില വകുപ്പുകൾ മയപ്പെടുത്താനോ സമയമായിട്ടില്ലെന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ജമ്മു ^കശ്മീരിൽ ഉൾപ്പെടെ സംഘർഷ ബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുേമ്പാൾ മനുഷ്യാവകാശ സംരക്ഷണത്തിന് പരമാവധി പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. അഫ്സ്പ പൂർണമായോ വിവാദ വകുപ്പുകളോ പിൻവലിക്കുന്നത് പരിഗണിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെയും സൈന്യത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച തുടരുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സൈനിക മേധാവിയുടെ വിശദീകരണം. സംഘർഷ ബാധിത മേഖലകളിൽ സൈന്യത്തിന് അനിയന്ത്രിത അധികാരം നൽകുന്നതാണ് അഫ്സ്പ എന്ന ‘സായുധ സേന പ്രത്യേക അധികാര നിയമം’.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2018 1:00 AM GMT Updated On
date_range 2018-07-29T10:29:59+05:30അഫ്സ്പ പിൻവലിക്കില്ലെന്ന് സൈനിക മേധാവി
text_fieldsNext Story