ബാബരി ഭൂമി കേസ്: തന്നെ മാറ്റിയെന്ന് അഭിഭാഷകൻ രാജീവ് ധവാൻ
text_fieldsന്യൂഡൽഹി: ബാബരി ഭൂമി കേസിൽ നിന്ന് തന്നെ ഒഴിവാക്കിയതായി സുന്നി വഖഫ് ബോർഡിനും മറ്റ് മുസ്ലിം കക്ഷികൾക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിരാശയില്ലാതെ നടപടി അംഗീകരിച്ച് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ടെന്നും കേസുമായോ പുനഃപരിശോധനാ അപേക്ഷയുമായോ ഇനി ബന്ധമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
അനാരോഗ്യം കാരണം കേസിന്‍റെ ചുമതലകളിൽനിന്ന് നീക്കിയെന്നാണ് തന്നെ അറിയിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബാബരി മസ്ജിദിെൻറ 2.77 ഏക്കർ ഭൂമി രാമേക്ഷത്രത്തിന് വിട്ടുകൊടുത്ത വിധിക്കെതിരെ ഇന്നലെയാണ് ജംഇയ്യതുൽ ഉലമായേ ഹിന്ദ് സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി സമർപ്പിച്ചത്. അതിനു പിന്നാലെയാണ് ധവാനെതിരെ നടപടിയുണ്ടായിരിക്കുന്നത്.
പുനഃപരിശോധനാ ഹരജി സമർപ്പിക്കില്ലെന്ന ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിെൻറ നിലപാട് തള്ളിയാണ്, കേസിലെ മറ്റൊരു ഹരജിക്കാരനായ എം. സിദ്ദീഖിനെ പ്രതിനിധാനംചെയ്ത് ജംഇയ്യതിെൻറ മൗലാന സയ്യിദ് അശ്ഹദ് റാശിദി 217 പേജുള്ള പുനഃപരിശോധനാ ഹരജി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.