പുൽവാമ ഭീകരനെ പിടികൂടി വിട്ടയച്ചത് ആറു തവണ
text_fieldsന്യൂഡൽഹി: 40 സി.ആർ.പി.എഫ് ജവാന്മാരുടെ കൂട്ടക്കുരുതിയിലേക്ക് നയിച്ച ജയ്ശെ മുഹമ് മദ് ചാവേറിനെ ആക്രമണം നടത്തുന്നതിനുമുമ്പ് ആറു തവണ പിടികൂടി വിട്ടു. 2016 സെപ്റ്റംബറ ിനും 2018 മാർച്ചിനുമിടയിലാണ് ആറു തവണ പിടികൂടി കസ്റ്റഡിയിൽ വെച്ചശേഷം 20കാരനായ ആദി ൽ അഹമ്മദ് ഡാർ എന്ന ചാവേറിനെ സുരക്ഷാസേന വിട്ടയച്ചത്.
പാക് ഭീകര സംഘടനയായ ലശ് കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന സംശയത്തിലും കല്ലേറ് നടത്തിയതിനുമാണ് ഡാറിനെ പിടികൂടിയത്. ഇൻറലിജൻസ് ബ്യൂറോയിലെയും പുൽവാമ പൊലീസിലെയും ഉദ്യോഗസ്ഥരാണ് ഇൗ വിവരം വെളിപ്പെടുത്തിയതെന്ന് ‘മുംബൈ മിറർ’ റിപ്പോർട്ട് ചെയ്തു.
രണ്ടു വർഷത്തിനിടയിൽ നിരവധി തവണ പിടിയിലായ ആദിൽ സുരക്ഷ ഏജൻസികളുെട റഡാറിൽ വീഴാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുയരുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്.
2016ൽ ലശ്കറിനുവേണ്ടി ആദിൽ പരസ്യമായി പ്രവർത്തിച്ചുതുടങ്ങിയതായി പറയുന്നത് പുൽവാമ പൊലീസ് ഒാഫിസറാണ്. ലശ്കറിൽ ചേരാൻ ആഗ്രഹിച്ചവർക്കും പ്രദേശത്തെ ചെറുപ്പക്കാർക്കും ഇടയിലുള്ള കണ്ണിയായി കേവലം 17 വയസ്സ് തികയുേമ്പാഴേക്കും പ്രവർത്തിച്ചുതുടങ്ങിയെന്നും ഇൗ ഒാഫിസർ പറയുന്നു.
ആദിലിെൻറ കുടുംബത്തിലെ പലർക്കും ഇൗ തരം സംഘടനകളുമായി ബന്ധമുണ്ടെന്നും പുൽവാമ പൊലീസിന് അറിയാം. അബൂ ഖാസിം, അബൂ ദുജാന എന്നിവരടക്കമുള്ളവർക്ക് അതിർത്തിയിൽനിന്ന് നിയന്ത്രണരേഖയിലേക്ക് പോകാൻ സൗകര്യമൊരുക്കുന്നത് ആദിലിെൻറ കസിൻ മൻസൂർ ഡാർ ആണെന്നും തുടർന്ന് 2017ൽ മൻസൂർ ഡാർ തെക്കൻ കശ്മീരിൽ ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പൊലീസിനറിയും. അതുകഴിഞ്ഞ് ആറു മാസത്തിനുശേഷം നാലു കൂട്ടുകാർക്കൊപ്പം ആദിൽ മുഴുസമയ ജയ്ശെ മുഹമ്മദ് പ്രവർത്തകരായി മാറുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ജയ്ശെയിൽ ചേരുന്നതിനുമുമ്പ് രണ്ടു തവണ സുരക്ഷ സൈനികരെ കല്ലെറിഞ്ഞതിനും നാലു തവണ ലശ്കറെ ത്വയ്യിബയെ സഹായിച്ചതിനുമാണ് കസ്റ്റഡിയിലെടുത്തത്. ആറു തവണ പിടിയിലായിട്ടും ഒരിക്കൽപോലും ആദിലിനെതിരെ കുറ്റം ചുമത്തുകയോ എഫ്.െഎ.ആറിൽ പേര് ഉൾപ്പെടുത്തുകയോ ചെയ്യാതെയാണ് വിട്ടത്.
പാർലമെൻറ് ആക്രമണക്കേസിൽ തൂക്കിക്കൊന്ന അഫ്സൽ ഗുരുവിെൻറ ചരമവാർഷിക നാളിൽ ഫെബ്രുവരി ഒമ്പതിന് സുരക്ഷ സൈനികരുടെ വാഹനവ്യൂഹത്തിനുനേരെ അക്രമം നടത്താനായിരുന്നു ആദ്യ പദ്ധതിയെന്നും ഇതേക്കുറിച്ച് സൂചന ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ വിവരം എല്ലാ ജില്ലകളിലെയും മുതിർന്ന പൊലീസ് സൂപ്രണ്ടുമാർക്ക് കൈമാറിയതാണെന്നും െഎ.ബി ഒാഫിസർ പറഞ്ഞു.
ശബീർ എന്നൊരാൾ ആക്രമണം നടത്തുമെന്നാണ് പറഞ്ഞതെന്നും ജനുവരി 26ന് അയാൾ കൊല്ലപ്പെട്ടപ്പോൾ ആദിൽ ഏറ്റെടുത്തതാണെന്നുമുള്ള വിവരങ്ങളും പൊലീസിെൻറയും െഎ.ബിയുടെയും പക്കലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.