Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഞ്ജലി ദമാനിയക്ക്...

അഞ്ജലി ദമാനിയക്ക് പാകിസ്താനിൽ നിന്ന് വധഭീഷണി

text_fields
bookmark_border
anjali
cancel

മുംബൈ: മുതിർന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുൻ റവന്യൂ മന്ത്രിയുമായിരുന്ന ഏക്നാഥ് ഖഡ്സെക്ക് എതിരായ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താനിൽ നിന്ന് വധഭീഷണി വന്നതായി മുൻ ആം ആദ്മി പാർട്ടി നേതാവും അഴിമതി വിരുദ്ധ പ്രവർത്തകയുമായ അഞ്ജലി ദമാനിയ. വെള്ളിയാഴ്ച രാത്രി 12.33 ന് കറാച്ചിയിലെ 35871719 എന്ന ലാൻഡ്ലൈൻ നമ്പറിൽ നിന്നാണ് വിളി വന്നതെന്ന് അവർ പറഞ്ഞു. ട്രൂകാളറിൽ ഇൗ ഫോൺ നമ്പർ ദാവൂദ് 2 എന്ന പേരിലാണ് പ്രത്യക്ഷപ്പെട്ടത്. സ്ക്രീൻ ഷോട്ട് അവർ ട്വീറ്റ് ചെയ്തു. ഖഡ്സെക്കെതിരെ നൽകിയ പരാതികൾ പിൻവലിക്കാനാണ് ഫോൺ വിളിച്ചയാൾ ആവശ്യപ്പെട്ടതെന്ന് അവർ പറഞ്ഞു. 

അധോലോക കുറ്റവാളി ദാവൂദുമായുള്ള ബന്ധം, വ്യവസായ വകുപ്പി‍െൻറ ഭൂമി തുച്ഛ വിലയ്ക്ക് ബന്ധുക്കളുടെ പേരിലാക്കൽ തുടങ്ങിയ ആരോപണങ്ങളെ തുടർന്നാണ് ഫട്നാവിസ് മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ഏക്നാഥ് ഖഡ്സെ മന്ത്രി പദം രാജിവെച്ചത്. ദാവൂദി‍െൻറ ഭാര്യയുടെ പേരിൽ കറാച്ചിയിലുളള നമ്പറിൽ നിന്ന് കഡ്സെയുടെ മൊബൈൽ ഫോണിലേക്ക് വിളി വന്നുവെന്നായിരുന്നു ആരോപണം.

ഇൗ ആരോപണങ്ങളും അവിഹിതമായി സ്വത്ത് സമ്പാദിച്ചതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഞ്ജലി ദമാനിയ േബാംെബ ഹൈകോടതിയിൽ പൊതു താൽപര്യ ഹരജി നൽകിയിരുന്നു. ഉൽഗാവി പ്രസംഗത്തിനിടെ തനിക്കെതിരെ മോശം പരാമർശം നടത്തിയതിന് ഖഡ്സെക്കെതിരെ മുംബൈ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഭീഷണി കാൾ സംബന്ധിച്ച് മുഖ്യമന്ത്രിയെ വിവരം അറിയിച്ചതായും പൊലീസ് അന്വേഷണം ആരംഭിച്ചതായും അഞ്ജലി അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanmalayalam newsAnjaliThreat call
News Summary - Activist Anjali Damania says she got threat call asking her to drop cases against BJP leader Eknath Khadse-India news
Next Story