Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് മരണാരോപണം:...

കോവിഡ് മരണാരോപണം: നോട്ടീസിന് മറുപടിയില്ലെങ്കിൽ പ്രിയങ്കക്കെതിരെ നടപടി -യു.പി ഉപമുഖ്യമന്ത്രി

text_fields
bookmark_border
കോവിഡ് മരണാരോപണം: നോട്ടീസിന് മറുപടിയില്ലെങ്കിൽ പ്രിയങ്കക്കെതിരെ നടപടി -യു.പി ഉപമുഖ്യമന്ത്രി
cancel

ആഗ്ര: ആഗ്രയിലെ കോവിഡ് മരണം സംബന്ധിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ഉന്നയിച്ച ആരോപണം തെറ്റാണെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. െതറ്റായ മരണക്കണക്ക് ട്വീറ്റ് ചെയ്തതിനെതിരെ ജില്ല മജിസ്ട്രേറ്റ് നൽകിയ നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ പ്രിയങ്കക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''ഉത്തർപ്രദേശിൽ കോവിഡ് വന്നത് മുതൽ കോൺഗ്രസ് ജനറൽ സെക്രട്ടറി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. ആഗ്രയിൽ കേവിഡ് ബാധിച്ച് മരണമുണ്ടായത് സംബന്ധിച്ച അവരുടെ വാദം തെറ്റാണ്. ജില്ല മജിസ്ട്രേറ്റ് അവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ ഞങ്ങൾ നടപടി സ്വീകരിക്കും''-കേശവ് പ്രസാദ് മൗര്യ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

നേരത്തേ കോൺഗ്രസ് ബസ് രാഷ്ട്രീയം കളിച്ചുവെന്നും സംസ്ഥാന പ്രസിഡൻറ് അജയ് ലല്ലുവിനെ ജയിലിലടച്ചപ്പോൾ പ്രിയങ്ക അദ്ദേഹത്തെ സന്ദർശിക്കുക പോലും ചെയ്തില്ലെന്നും കേശവ് പ്രസാദ് കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് 48 മണിക്കൂറിനിടെ 28 കോവിഡ് ബാധിതർ മരിച്ചുവെന്നും സത്യത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഉത്തർപ്രദേശ് സർക്കാറിൻെറ ശ്രമം ലജ്ജാകരമാണെന്നുമായിരുന്നു പ്രിയങ്കയുടെ ആരോപണം. തിങ്കളാഴ്ചയാണ് പ്രിയങ്ക ഇക്കാര്യം ട്വീറ്റ് ചെയ്തത്. എന്നാൽ ഇത് ആഗ്ര ജില്ല ഭരണകൂടം നിഷേധിച്ചു.

ആഗ്രയിൽ 109 ദിവസത്തിനുള്ളിൽ കോവിഡ് റിപ്പോർട്ട് ചെയ്ത 1139 പേരിൽ 79 രോഗികളാണ് മരിച്ചതെന്നും 48 മണിക്കൂറിനുള്ളിൽ 28 പേർ മരിച്ചുവെന്ന വിവരം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി ജില്ല ഭരണകൂടം രംഗത്തെത്തിയിരുന്നു. പ്രിയങ്ക ആരോപണം പിൻവലിക്കണമെന്ന് ആഗ്ര ജില്ല മജിസ്ട്രേറ്റ് പ്രഭു നരൈൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, പ്രഭു നരൈെൻറ ആരോപണത്തിന് പ്രിയങ്ക ട്വിറ്ററിലൂടെ മറുപടി നൽകി. ആഗ്രയിലെ മരണനിരക്ക് ഭയാനകമാണെന്നും 15 കോവിഡ് ബാധിതരിൽ ഒരാൾ വീതമെന്ന നിലയിൽ മരിക്കുകയാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ഇതിെൻറ വിശദമായ അന്വേഷണ റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ ജനങ്ങൾക്ക് മുമ്പിൽ വെക്കണമെന്നും അവർ ട്വീറ്റ് ചെയ്തു. ആഗ്രയിലെ മരണ നിരക്ക് മുംബൈയിേലതിനേക്കാൾ ഉയർന്നതാണെന്ന് മറ്റൊരു ട്വീറ്റിൽ പ്രിയങ്ക ആരോപിച്ചു.



അനാസ്ഥയിൽ മറ്റുള്ളവരെ കുറ്റപ്പെടുത്താതെ പഴുതുകളടച്ച് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലാണ് ഒരു ഉദ്യോഗസ്ഥൻ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ജില്ല മജിസ്ട്രേറ്റ് പ്രഭു നരൈന് മറുപടിയായി പ്രിയങ്ക ഗാന്ധി വാദ്ര അഭിപ്രായപ്പെട്ടു.

ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കടന്നാക്രമണം നടത്തി. കോവിഡ് സാഹചര്യത്തെ കുറിച്ചും യഥാർഥ നിയന്ത്രണ രേഖയിലെ സംഘർഷം സംബന്ധിച്ചും നടത്തിയ അടിസ്ഥാനരഹിതമായ ആേരാപണങ്ങൾ നടത്തിയ ഗാന്ധി കുടുംബം മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

''നമ്മുടെ സൈന്യം നിയന്ത്രണ രേഖയിൽ പ്രകടിപ്പിച്ച ധീരതയിൽ രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ പാകിസ്താനേയും ചൈനയേയും അനുകൂലിക്കുന്നവരെ േപാലെയാണ് അവരുടെ പെരുമാറ്റം. പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാ പാർട്ടികളും സർക്കാറിനേയും സൈന്യത്തേയും പിന്തുണച്ചപ്പോൾ സോണിയ ഗാന്ധി അംഗീകരിക്കാതിരിക്കുകയാണ് ചെയ്തത്. ഉപയോഗിച്ച ഭാഷയിലും കോവിഡ് സാഹചര്യത്തെ കുറിച്ചും യഥാർഥ നിയന്ത്രണ രേഖയിലെ സംഘർഷം സംബന്ധിച്ചും നടത്തിയ അടിസ്ഥാനരഹിതമായ ആേരാപണങ്ങളിലും ഗാന്ധി കുടുംബം മാപ്പ് പറയണം.'' - കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka Gandhi.malayalam Newskeshav prasad mauryaUttar Pradesh
Next Story