പുൽവാമ ആക്രമണം സംബന്ധിച്ച് എഫ്.ബിയിൽ മോശം കമൻറ്; രണ്ട് വിദ്യാർഥികൾക്കെതിരെ നടപടി
text_fieldsഡെറാഡൂൺ: പുൽവാമ ഭീകരാക്രമണം സംബന്ധിച്ച് ഫേസ്ബുക്കിൽ മോശം കമൻറിട്ടതിന് രണ്ട് കശ്മീരി വിദ്യാർഥികൾക്കെ തിരെ നടപടി. രണ്ട് സ്വകാര്യ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കെതിരെയാണ് സ്ഥാപനങ്ങൾ നടപടി സ്വീകരിച്ചത്. ഡെറാഡൂണിെല സ്വകാര്യ മെഡിക്കൽ കോളജിൽ റേഡിയോളജി ഒന്നാം വർഷ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയും മറ്റൊരു കോളജിലെ എഞ്ചിനീയറിങ് വിദ്യാർഥിയെ പുറത്താക്കുകയുമായിരുന്നു.
പുൽവാമയിൽ ജവാൻമാർ കൊല്ലപ്പെട്ടതിന് തൊട്ടുപിറകെ പബ്ജി ഗെയിം ഇന്ന് യാഥാർഥ്യമായി എന്ന് കമൻറിട്ടതിനാണ് റേഡിയോളജി വിദ്യാർഥിയെ സസ്െപൻഡ് ചെയ്തത്. ഇൗ വിദ്യാർഥിയുമായി ഫേസ് ബുക്കിൽ ചാറ്റ് ചെയ്തിരുന്ന മറ്റൊരു വിദ്യാർഥി ഇത് മോശം കമൻറാണെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിന് തയാറാകാത്തതിനെ തുടർന്ന് ഇയാൾ കമൻറിെൻറ സ്ക്രീൻ ഷോട്ട് എടുത്ത് കോളജിെൻറ ഒൗദ്യോഗിക ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അത് വ്യാപകമായി പ്രചരിച്ചതോടെ വിദ്യാർഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ കോളജ് പരിസരത്ത് പ്രതിഷേധിച്ചു.
തുടർന്ന് രാജ്യദ്രോഹത്തിന് കേസ് എടുക്കാതിരിക്കാനും കോളജിൽ നിന്ന് പുറത്താക്കാതിരിക്കാനും വിശദീകരണമുണ്ടെങ്കിൽ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിദ്യാർഥിക്കെതിരായി കോളജ് അന്വേഷണം പ്രഖ്യാപിക്കുകയും പൂർത്തിയാകും വരെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
അുരസമയം, ഫേസ് ബുക്കിൽ മോശം കമൻറിട്ട എഞ്ചിനീയറിങ് വിദ്യാർഥിെയ കോളജിൽ നിന്ന് പുറത്താക്കി. പുൽവാമ ആക്രമണം നടന്നതിനു പിറകെ "Happy Valentine's Day to 42 CRPF d***" എന്ന് കമൻറിട്ട വിദ്യാർഥിയെയാണ് കോളജിൽ നിന്ന് പുറത്താക്കിയത്. നിലവിൽ കോളജിന് അവധിയായതിനാൽ വിദ്യർഥി നാട്ടിലാണ്.
ബി.ജെ.പി എം.എൽ.എ രാജ്കുമാർ തുക്റാൽ ഇരുവർക്കുമെതിരെ പ്രേംനഗർ െപാലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടു കോളജുകൾക്കും ശക്തമായ െപാലീസ് കാവലും ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.