Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഹരിക്കടത്ത്...

ലഹരിക്കടത്ത് കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

text_fields
bookmark_border
അഫ്സൽ
cancel
camera_alt

പ്രതി അഫ്സൽ

കാളികാവ്: നിരവധി ലഹരിമരുന്ന് കടത്ത് കേസുകളിൽ പ്രതിയായ ചോക്കാട് പരുത്തിപ്പറ്റ സ്വദേശി ചെറളക്കോടൻ അഫ്സൽ എന്ന പുണ്ടാലു അഫ്സലിനെ (32) കാളികാവ് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ വി.ആർ. വിനോദാണ് നടപടി സ്വീകരിച്ചത്.

ബംഗളൂരുവിൽ ജോലി ചെയ്യുന്നവരെയും വിദ്യാർഥികളെയും കാരിയറാക്കി കേരളത്തിലേക്ക് എം.ഡി.എം.എ പോലുള്ള രാസ ലഹരികൾ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അഫ്സൽ. ലഹരി കടത്തിയതിന് എക്സൈസിലും പൊലീസിലും നിരവധി കേസുകൾ നിലവിലുണ്ട്.

എം.ഡി.എം.എ കൈവശം വെച്ചതിന് കാളികാവ് പോലീസ് അറസ്റ്റ് ചെയ്ത പ്രതി അഞ്ച് മാസത്തെ ജയിൽവാസത്തിനു ശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്. എസ്.ഐ ശശികുമാറിന്റെ നേതൃത്വത്തിൽ കാളികാവ് പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDrug TraffickingKappa ActMalappuram News
News Summary - Accused in drug trafficking cases arrested
Next Story