Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരിലങ്കേഷ് വധം:...

ഗൗരിലങ്കേഷ് വധം: സൂത്രധാരർ മഹാരാഷ്ട്ര  സ്വദേശികളെന്ന് അന്വേഷണ സംഘം

text_fields
bookmark_border
ഗൗരിലങ്കേഷ് വധം: സൂത്രധാരർ മഹാരാഷ്ട്ര  സ്വദേശികളെന്ന് അന്വേഷണ സംഘം
cancel

ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പുണെ സ്വദേശിയായ അമോൽകലെയും മഹാരാഷ്ട്ര സ്വദേശിയായ നിഹാലുമാണ് മുഖ്യപങ്കുവഹിച്ചതെന്ന് സൂചന. 

ഇവർ രണ്ടുപേരുമാണ് കൊലപാതകത്തിെൻറ സൂത്രധാരർ എന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷ സംഘം (എസ്.ഐ.ടി). മദ്ദൂരിലെ ഹിന്ദു യുവ സേന പ്രവർത്തകനായ നവീൻ കുമാർ, മംഗളൂരു സ്വദേശിയായ സുജിത്ത് കുമാർ എന്ന പ്രവീൺ, മഹാരാഷ്ട്ര സ്വദേശികളായ അമോൽകലെ, അമിത് ദേഗ് വേക്കർ, മനോഹർ യാദവ് എന്നിവരാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായത്. 

പുണെ സ്വദേശിയായ അമോൽകലെ (37) ഹിന്ദു ജനജാഗ്രുതി സമിതിയുടെ പ്രവർത്തകനായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് കൊലപാതകത്തിൽ ഇയാൾക്കും പിടികിട്ടാപ്പുള്ളിയായ മഹാരാഷ്ട്ര സ്വദേശി ദാദ എന്നറിയപ്പെടുന്ന നിഹാലിനുമുള്ള പങ്ക് വ്യക്തമായത്. നിഹാലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. 

അതേസമയം, കെ.ടി. നവീൻകുമാറിനൊപ്പം, കൊലപാതകത്തിന് മുമ്പായി ഗൗരി ലങ്കേഷിനെ സ്ഥിരമായി നിരീക്ഷിച്ചിരുന്നുവെന്ന് കസ്റ്റഡിയിലുള്ള മനോഹർ യാദവ് മൊഴി നൽകി. ആർ.ആർ. നഗറിലെ ഗൗരിയുടെ വീട്ടിൽനിന്നും ഒാഫിസിലേക്ക് പോകുന്നതും വരുന്നതുെമല്ലാം അപ്പപ്പോൾ അമോൽ കലെയെയും നിഹാലിെനയും അറിയിച്ചിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കലെയും നിഹാലുമാണ് സൂത്രധാരർ എന്ന് എസ്.ഐ.ടി. കണക്കുകൂട്ടുന്നത്. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകുവെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പുണെയിലെ മാനിക് കോളനിയിലെ അപ്പാർട്ട്മെൻറിലായിരുന്നു അമോൽ കലെ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGauri LankeshGauri Death Case
News Summary - Accused in Gauri Lankesh Murder Used Fake Names, Multiple Phones to Hide Identity
Next Story