Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'തലയും മുഖവും മറച്ച്...

'തലയും മുഖവും മറച്ച് രഹസ്യമായി കാണാനെത്തി'; സി.ജെ.പി പ്രതിഷേധത്തെ പിന്തുണക്കാൻ പൊലീസുകാർ അവധിയെടുത്ത് വന്നുവെന്ന് അഭിജിത് ദിപ്കെ

text_fields
bookmark_border
തലയും മുഖവും മറച്ച് രഹസ്യമായി കാണാനെത്തി; സി.ജെ.പി പ്രതിഷേധത്തെ പിന്തുണക്കാൻ പൊലീസുകാർ അവധിയെടുത്ത് വന്നുവെന്ന് അഭിജിത് ദിപ്കെ
cancel

ന്യൂഡൽഹി: ജന്തർമന്ദറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി അവിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥർ എത്തിയത് വലിയ ചർച്ചയാകുന്നു. സി.ജെ.പി സ്ഥാപകനും ദേശീയ കൺവീനറുമായ അഭിജിത് ദിപ്കെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഉദ്യോഗസ്ഥർ അവധിയെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തൊപ്പിയും മാസ്കും കണ്ണടയും ധരിച്ചാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ കാണാൻ എത്തിയതെന്ന് അഭിജിത് ദിപ്കെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. തുടക്കത്തിൽ ആരാണ് വന്നതെന്ന് തിരിച്ചറിയാനാകാതെ താൻ അൽപ്പം ഭയന്നിരുന്നു. എന്നാൽ തങ്ങൾ ജന്തർമന്ദറിൽ ഔദ്യോഗിക ഡ്യൂട്ടിയിലുള്ള പൊലീസുകാരാണെന്നും എന്നാൽ സി.ജെ.പി പ്രതിഷേധത്തിന് പിന്തുണ അറിയിക്കാനാണ് തങ്ങൾ എത്തിയതെന്നും അവർ വ്യക്തമാക്കി. തങ്ങൾ ആ ദിവസത്തെ ഡ്യൂട്ടി ഒഴിവാക്കിയാണ് വന്നതെന്നും നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണെന്നും ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായി അദ്ദേഹം ഓർത്തെടുത്തു.

പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബജീവിതത്തെക്കുറിച്ചും അവരുടെ പ്രതിസന്ധികളെക്കുറിച്ചും ദിപ്കെ തുറന്നടിച്ചു. തങ്ങളുടെ സ്വന്തം കുട്ടികൾക്കും ഉയർന്ന ഫീസ് നൽകി പഠിക്കേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ചും, ജോലിയിലെ സമ്മർദ്ദങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ പൊലീസുകാർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകളും എത്രമാത്രം ഭാരമേറിയതാണെന്ന് ഈ കൂടിക്കാഴ്ച തങ്ങളെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ജൂലൈ 20-ലെ പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത ചില പ്രതിഷേധക്കാർക്ക് പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ സംഭവവും ദിപ്കെ ചൂണ്ടിക്കാണിച്ചിരുന്നു. സമാധാനപരമായി സമരം ചെയ്തവർക്ക് നേരെ പൊലീസ് ക്രൂരതയുണ്ടായെന്നതിന്റെ തെളിവുകൾ സർക്കാരും പൊലീസും എങ്ങനെ വിശദീകരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. യുവാക്കൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങളും പൊലീസുകാരുടെ വ്യക്തിപരമായ അനുഭവങ്ങളും നിലവിലെ സാമൂഹിക സാഹചര്യങ്ങളുടെ നേർക്കാഴ്ചയായി മാറുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoliceCockroach Janta PartyAbhijeet DipkeCJP Protest
News Summary - Abhijit Dipke says policemen took leave to support CJP protest
Next Story