Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാനർജിയെ വിമർശിച്ച...

ബാനർജിയെ വിമർശിച്ച ബി.ജെ.പി പ്രതിരോധത്തിൽ; ബംഗാളിൽ തിരിച്ചടിയുണ്ടാകുമെന്ന് ആശങ്ക

text_fields
bookmark_border
ബാനർജിയെ വിമർശിച്ച ബി.ജെ.പി പ്രതിരോധത്തിൽ; ബംഗാളിൽ തിരിച്ചടിയുണ്ടാകുമെന്ന് ആശങ്ക
cancel

കൊൽക്കത്ത: മോദി സർക്കാറിെൻറ സാമ്പത്തിക നയങ്ങളെ വിമർശിച്ചതിെൻറ പേരിൽ സാമ്പത ്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജിയെ അധിക്ഷേിച്ച ബി.ജെ.പി ബംഗാളിൽ പ്രതിരോധത്തിൽ. ലോക പുരസ്കാരം നേടി വംഗനാടിെൻറ അഭിമാനമായി മാറിയ അഭിജിത് ബാനർജിയെ പാർട്ടിയു ടെ കേന്ദ്ര-സംസ്ഥാന നേതാക്കൾ വ്യക്തിപരമായും അല്ലാതെയും വിമർശിച്ചത് പശ്ചിമ ബംഗ ാളിൽ തിരിച്ചടിയായെന്ന് സമ്മതിച്ച് സംസ്ഥാന ബി.ജെ.പി നേതാക്കൾതന്നെ രംഗത്തുവന്നു.

ബാനർജിയെ വിമർശിക്കുന്നതിൽനിന്ന് പാർട്ടി നേതാക്കൾ വിട്ടുനിൽക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിൽനിന്ന് സംസ്ഥാനം പിടിച്ചെടുക്കൽ ലക്ഷ്യമിട്ട് നീങ്ങുന്ന ബി.ജെ.പിയെ ബംഗാളി വിരുദ്ധ പാർട്ടിയായി ചിത്രീകരിക്കുന്നതിന് ശക്തികൂട്ടാൻ ‘ബാനർജി വിമർശനം’ ഇടയാക്കുമെന്ന് ഒരു മുതിർന്ന നേതാവ് മുന്നറിയിപ്പു നൽകി.

‘‘അഭിജിത് ബാനർജിക്കെതിരെ പ്രസ്താവനകൾ പുറപ്പെടുവിക്കരുതെന്ന് പാർട്ടി അണികൾക്കും നേതാക്കൾക്കും ഞങ്ങൾ നിർദേശം നൽകി. തങ്ങളുടെ അഭിമാനപുത്രന്മാർക്കെതിരായ പരാമർശങ്ങളെ ബംഗാളികൾ ഒട്ടും അംഗീകരിക്കില്ല എന്ന് പ്രതികരണങ്ങളിലൂടെ ഞങ്ങൾക്ക് ബോധ്യമായി. നൊബേൽ പുരസ്കാരം നേടിയതിലൂടെ ബാനർജിക്ക് ബംഗാളിൽ ഇതിഹാസ പരിവേഷം കൈവന്നിരിക്കുകയാണ്. ഇതിനെതിരെ രംഗത്തു വരുന്നത് പാർട്ടിക്ക് ഒട്ടും ഗുണം ചെയ്യില്ല’’ -മുതിർന്ന ബി.ജെ.പി നേതാവ് വിശദീകരിച്ചു.

മോദി സർക്കാറിെൻറ സാമ്പത്തിക നയങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയ ബാനർജിക്കെതിരെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ അടക്കമുള്ളവർ രംഗത്തു വന്നിരുന്നു.
ഇതിനിടെ, അഭിജിത് ബാനർജിക്കെതിരായ അധിക്ഷേപങ്ങൾ ചൊരിഞ്ഞ നടപടിയിൽ പ്രതിഷേധവുമായി അദ്ദേഹത്തിെൻറ മാതാവ് രംഗത്തുവന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എല്ലാവർക്കും അവകാശമുണ്ടെന്നും എതിർശബ്ദങ്ങളെ ബഹുമാനിക്കാൻ തെൻറ മകെൻറ വിമർശകർക്ക് കഴിയണമെന്നും ബാനർജിയുടെ മാതാവ് നിർമല ബാനർജി അഭിപ്രായപ്പെട്ടു. ‘‘മകനെതിരായ പ്രസ്താവനകൾക്കെതിരെ പ്രതികരിക്കാൻ ഞാൻ തയാറല്ല. അത് അവരുടെ വിവേചനാധികാരവും അഭിപ്രായ സ്വാതന്ത്ര്യവുമാണ്. എന്നാൽ, അവർ ഉയർത്തിയ വാക്കുകൾ അവരുടെ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നവ അല്ലെന്ന് പറയേണ്ടിവരും’’ -നിർമല ബാനർജി കൊൽക്കത്തയിൽ പറഞ്ഞു. മകെൻറ വ്യക്തി ജീവിതത്തെക്കുറിച്ചും രണ്ടാം വിവാഹത്തെക്കുറിച്ചും അധിക്ഷേപകരമായ പരാമർശങ്ങളാണ് വിമർശകർ നടത്തിയതെന്നും അവർ ചൂണ്ടിക്കാട്ടി.

വിദേശിയെ വിവാഹം ചെയ്താൽ നൊബേൽ പുരസ്കാരം ലഭിക്കുമെന്ന തരത്തിൽ ചില ബി.ജെ.പി നേതാക്കൾ പ്രതികരിച്ചിരുന്നു. അഭിജിത് ബാനർജിയുടെ ഭാര്യയും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തർ ദുഫ്ലോക്കും നൊബേൽ പുരസ്കാരം ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abhijit Banerjee
News Summary - Abhijit Banerjee- bengal - BJP - India news
Next Story