‘ഖേലോ ഇന്ത്യ’ക്ക് മോദി വന്നാൽ വൻ പ്രക്ഷോഭം –ആസു
text_fieldsഗുവാഹതി/പുണെ: ജനുവരി 10 മുതൽ ഗുവാഹതിയിൽ നടക്കുന്ന ‘ഖേലോ ഇന്ത്യ’ കായികമത്സരത്തിെൻറ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദി അസമിൽ വന്നാൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓൾ അസം സ്റ്റുഡൻറ്സ് യൂനിയൻ (ആസു). ഗുവാഹതിയിൽ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരം നടക്കുന്ന ജനുവരി അഞ്ചും തങ്ങളുടെ ശ്രദ്ധയിലുണ്ടെന്ന് ആസു അധ്യക്ഷൻ ദിപങ്ക കുമാർ നാഥ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം പാസാക്കിയ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദി അസം സന്ദർശനത്തിന് ഒരുങ്ങുന്നത്. സന്ദർശനം സ്ഥിരീകരിച്ചശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ദിപങ്ക കുമാർ പറഞ്ഞു. സർക്കാറിെൻറ എല്ലാ നടപടികളും ജനശ്രദ്ധ തിരിക്കാനുള്ള നീക്കമായാണ് സംഘടന കണക്കിലെടുക്കുകയെന്ന് ആസു മുഖ്യ ഉപദേശകൻ സമുജ്ജ്വൽ കുമാർ ഭട്ടാചാര്യ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവും പൗരത്വപ്പട്ടികയും തള്ളണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പുണെയിൽ ഞായറാഴ്ച നിരവധിപേർ പങ്കെടുത്ത മാർച്ച് നടന്നു. മോദി സൃഷ്ടിച്ച കൂട്ടക്കൊലയെ നിരാകരിക്കുക, ഇന്ത്യയെ വിഭജിക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളും സമരക്കാർ മുഴക്കി. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമരം നടന്നത്. ഗോലിബാർ മൈതാനിയിൽനിന്ന് തുടങ്ങിയ മാർച്ച് ഡിവിഷനൽ കമീഷണർ ഓഫിസ് പരിസരത്ത് സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.