മുംബൈ ആരെയ പൊലീസ് വലയത്തിൽ; മരം മുറിക്കൽ തുടരുന്നു
text_fieldsമുംബൈ: പ്രതിഷേധത്തിനിടയിലും മെട്രോ കാര്‍ ഷെഡ് നിര്‍മാണത്തിനായി നഗരമധ്യത്തിലെ ആരെയ കോളനിയില്‍ മരം മുറിക്കൽ തുടരുന്നു. സര്‍ക്കാര്‍ അനുമതി നല്കിയ 2700 മരങ്ങളിൽ ഭൂരിഭാഗവും ഇതിനോടകം നീക്കിയതായാണ് വിവരം.
മരം മുറിക്കുന്നത് തടഞ്ഞതിന് 29 വിദ്യാർഥികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തതോടെ ഭയത്തിലാണ് പ്രതിഷേധക്കാർ. ആരെയയിലേക്കുള്ള നാലു വഴികളും അടച്ചിരിക്കുകയാണ്. സ്ഥലത്ത് 144 പ്രഖ്യാപിക്കുകയും 38 ഓളം പേര്‍ക്ക് എതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരും അറസ്റ്റിലായവരുടെ ബന്ധുക്കളും ഇന്ന് വാർത്താ സമ്മേളനം നടത്തുമെന്നാണ് വിവരം.
അഞ്ച് ലക്ഷത്തോളം മരങ്ങളുള്ള ആരെയ കോളനി, നഗരത്തിെൻറ ‘ശ്വാസകോശ’മെന്നാണ് അറിയപ്പെടുന്നത്. ആരെയ വനമല്ലെന്ന് പറഞ്ഞ് മരങ്ങള്‍ മുറിക്കുന്നതിന് എതിരെ നല്കിയ ഹരജികള്‍ ബോംബെ ഹൈകോടതി തള്ളിയിരുന്നു.
ബി.ജെ.പി സര്‍ക്കാറിെൻറ സ്വപ്നപദ്ധതിയാണ് മെട്രൊ റെയില്‍ ആസ്ഥാനം. ശിവസേന ഭരിക്കുന്ന മുംബൈ നഗരസഭയും മരംമുറിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.