വോട്ടുയന്ത്രങ്ങൾക്ക് ‘ആപ്’ കാവൽ
text_fieldsന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രങ്ങളിൽ ആം ആദ്മി പാർട്ടി (ആപ്) പ്രവർത്തകരുടെ കാവൽ. ഡൽഹിയിലെ മുഴുവൻ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രങ്ങ ൾക്ക് സമീപവും 20 അംഗ പ്രവർത്തകരെയാണ് ആപ് നിർത്തിയിരിക്കുന്നത്. വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രങ്ങളിൽ പൊലീസ് കാവലും തെരഞ്ഞെടുപ്പ് കമീഷൻ സി.സി.ടി.വി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും തങ്ങൾക്കു വിശ്വാസമില്ലെന്നും ബി.ജെ.പി യന്ത്രത്തിൽ തിരിമറി നടത്തി തെരെഞ്ഞടുപ്പ് അട്ടിമറിക്കുമെന്നും ആപ് നേതൃത്വം പറയുന്നു.
ആപ് നേതാവും സൗത്ത് ഡൽഹി സ്ഥാനാർഥിയുമായ രാഘവ് ചദ്ദയുടെ നേതൃത്വത്തിലാണ് വോട്ടുയന്ത്രങ്ങൾക്കു കാവൽ ഏർപ്പെടുത്തിയത്. ആറാം ഘട്ടമായ മേയ് 12നാണ് ഡൽഹിയിലെ ഏഴു മണ്ഡലങ്ങളിലും വോെട്ടടുപ്പ് നടന്നത്. അന്നുമുതൽ തങ്ങളുടെ പ്രവർത്തകർ കാവൽ നിൽക്കുന്നുണ്ടെന്നും രാഘവ് ചദ്ദ പറഞ്ഞു.
എല്ലാ കേന്ദ്രങ്ങളിലും 24 മണിക്കൂറും 20 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തർപ്രദേശിലടക്കം വിവിധയിടങ്ങളിൽ വോട്ടുയന്ത്രങ്ങൾ കടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് പ്രവർത്തകർ ഇത്തരത്തിൽ േവാട്ടുയന്ത്രങ്ങൾക്കു കാവൽ നിന്നിരുന്നു. ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തൂത്തുവാരുകയും ചെയ്തു. വോട്ടുയന്ത്രത്തിലെ ക്രമക്കേടു സംബന്ധിച്ച് എല്ലാ പ്രതിപക്ഷ പാർട്ടികളും ആരോപണം ഉയർത്തിയിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.