Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ...

മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ശാരീരികാസ്വാസ്ഥ്യം; രണ്ട് പേർ മരിച്ചു

text_fields
bookmark_border
Assembly election in Madhya Pradesh
cancel

ഭോപ്പാൽ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരൻ ഉൾപ്പടെ രണ്ടുപേർ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ഭീംറാവു (55), ജനറൽ സിംഗ് (53) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശ് പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്‍റിലെ വാച്ചറായിരുന്നു ഭീംറാവു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബെതുലിലെ ഗേൾസ് സ്‌കൂളിലെ ബൂത്തിൽ ഇദ്ദേഹത്തെ നിയോഗിച്ചിരുന്നു. ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഭീംറാവുവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരിക്കുകയായിരുന്നു.

പഞ്ചാബ് പൊലീസിലെ മുതിർന്ന കോൺസ്റ്റബിളായ ജനറൽ സിംഗിനെ, ടികംഗഡിലെ ഡിഗോറ പൊലീസ് സ്റ്റേഷൻ പരിധിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാൽ ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് അദ്ദേഹം മരിച്ചത്.

കൂടാതെ, ബോധരഹിതയായതിനെ തുടർന്ന് ഒരു വനിതാ ഉദ്യോഗസ്ഥയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോട്ടിങ്ങുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ശേഖരിച്ച് ഉജ്ജയിനിലെ ബദ്‌നഗറിലേക്ക് പോകാനൊരുങ്ങുമ്പോൾ ഉദ്യോഗസ്ഥയായ രഞ്ജിത ഡോംഗ്ര ശ്വാസം മുട്ടൽ കാരണം കുഴഞ്ഞുവീഴുകയായിരുന്നു. ഇവർ ചികിത്സയിൽ കഴിയുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly Elections 2023
News Summary - A day before polls, two men deployed for election duty die of heart attack in Madhya Pradesh
Next Story