രാജ്യത്ത് കോവിഡ് ബാധിച്ചത് ജനസംഖ്യയുടെ രണ്ട് ശതമാനം പേർക്ക് മാത്രം; 98 ശതമാനം പേരും ഇപ്പോഴും ഭീഷണിയിൽ -കേന്ദ്രം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നും, ബാക്കിയുള്ള 98 ശതമാനം പേരും ഇപ്പോഴും രോഗവ്യാപന ഭീഷണിയിലാണെന്നും കേന്ദ്ര സർക്കാർ.
വൻ തോതിലുള്ള രോഗവ്യാപന സാഹചര്യത്തിലും ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെ പേരിൽ മാത്രമായി രോഗവ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോ.സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി രോഗികളുടെ എണ്ണത്തിൽ തുടർച്ചയായ കുറവ് കാണിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തി.
എട്ട് സംസ്ഥാനങ്ങളിലാണ് നിലവിൽ ലക്ഷത്തിലേറെ രോഗികൾ ഉള്ളത്. 22 സംസ്ഥാനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലാണെന്നും ലാവ് അഗർവാൾ പറഞ്ഞു.
മഹാരാഷ്ട്ര, യു.പി, ഡൽഹി, ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിലും രോഗവ്യാപന നിരക്കിലും കുറവുണ്ട്. രാജ്യത്തെ 199 ജില്ലകളിൽ രോഗികളുടെ ഗ്രാഫ് താഴേക്കാണെന്നും അദ്ദേഹം പറഞ്ഞു.
2,54,95,144 പേർക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. 2,83,276 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

