തൊണ്ണൂറുകാരൻ ഭാര്യയുടെ മൃതദേഹവുമായി കഴിഞ്ഞത് നാലുദിവസം
text_fieldsന്യൂഡൽഹി: തൊണ്ണൂറുകാരൻ ഭാര്യയുടെ അഴുകിയ മൃതദേഹവുമായി കഴിഞ്ഞത് നാലുദിവസം. ന്യൂഡൽഹി ഒാഗ്ല ഫെയ്സിലെ കൽകാജിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. 42 വർഷമായി അകന്ന് താമസിക്കുന്ന ഗോവിന്ദ് റാം ജിതാനി എന്നയാളാണ് 85 കാരിയായ ഭാര്യയുടെ മൃതദേഹവുമായി കഴിഞ്ഞത്.
അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. മക്കളില്ലാതിരുന്ന ദമ്പതികളിലൊരാൾ ഭക്ഷണം ലഭിക്കാതെ മരിച്ചതെന്നാണ് അയൽക്കാർ സംശയിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജിതാനി മനോരോഗിയാണെന്നാണ് പൊലീസ് പറയുന്നു.
ഇയാളുടെ ബന്ധുക്കളെ അന്വേഷിച്ച പൊലീസ് അനന്തരവനായ നരേന്ദ്രകുമാറിനെ കണ്ടെത്തി. ചോദ്യം ചെയ്തതിൽ നിന്ന് തന്നെ ചെറുപ്പത്തിൽ ദമ്പതികൾ ദത്തെടുത്തിരുന്നെന്നും പിന്നീട് ഇവരുമായി തർക്കമുണ്ടായതിനെ തുടർന്ന് ബന്ധം അവസാനിപ്പിച്ചെന്നും എന്നാൽ അവർക്ക് താൻ പണം അയക്കാറുണ്ടായിരുന്നെന്നും കുമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.