Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന്യൂസിലൻഡ്...

ന്യൂസിലൻഡ് ഭീകരാക്രമണം: കാണാതായവരിൽ മലയാളി യുവതി ആൻസിയും

text_fields
bookmark_border
ന്യൂസിലൻഡ് ഭീകരാക്രമണം: കാണാതായവരിൽ മലയാളി യുവതി ആൻസിയും
cancel

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ രണ്ടു മുസ്ലിം പള്ളികൾക്ക് നേരെയുണ്ടാ യ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരിൽ മലയാളിയും. കൊടുങ്ങല്ലൂർ സ്വദേശി ആൻസി കരിപ്പാക്കുളം എന്ന 25 വയസ്സുള ്ള യുവതിയെ കാണാതായിട്ടുണ്ട്. ഇവരുടെ പിതാവ് ആലിബാവയും മാതാവ് ഫാത്തിമയുമാണ്. മാടവന തിരുവള്ളൂർ പൊന്നാത്ത് അബ്ദു ൽ നാസറിൻെറ ഭാര്യയാണ്. വെടിവെപ്പിനിടയിൽ ആൻസിയുടെ കാലിന് പരിക്കേറ്റതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ന്യൂസിലാ ൻഡിൽ അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി വിദ്യാർഥിയാണ് ആൻസി. ഭർത്താവ് നാസർ അവിടെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്.

ആക്രമണം നടക്കുമ്പോൾ ഇവർ പളളിയിൽ ഉണ്ടായിരുന്നതായാണ് രേഖ. ന്യൂസിലൻഡിലെ ഡീൻസ് അവന്യുവിലാണ് ഇവർ താമസിച്ചിര ുന്നത്. മരിച്ചവരെയും പരിക്കേറ്റവരെയും ഇതുവരെ പൂർണമായും തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിലധികവും കുടിയേറ്റക്കാരെന്നാണ് വിവരം. അതേസമയം, 9 ഇന്ത്യൻ വംശജരെ കാണാതായതായി ന്യൂസിലാന്‍റിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചു.


വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ച 1.40ഒാടെയാണ് ലോകത്തെ ഞെട്ടിച്ച ആക്രമണം. ജുമുഅ നമസ്കാരത്തിനെത്തിയവർക്കുനേരെ ആക്രമി തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. പള്ളിയിൽ ഇൗസമയം ഇരുന്നൂറോളം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. തോക്കുധാരി 15 മിനിറ്റോളം നിറയൊഴിച്ചു. 28കാരനായ ആക്രമി ആസ്ട്രേലിയൻ സ്വദേശിയായ വലതുപക്ഷ ഭീകരനാണെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്ഥിരീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് വനിത ഉൾപ്പെടെ നാലുപേരെ അറസ്റ്റ്ചെയ്തതായി ന്യൂസിലൻഡ് പൊലീസ് അറിയിച്ചു. ഡീൻസ് അവന്യൂവിലെ അൽനൂർ പള്ളിയിൽ നടന്ന വെടിവെപ്പിൽ 41 പേരും ലിൻവുഡ് അവന്യൂവിലെ പള്ളിയിൽ എട്ടുപേരുമാണ് കൊല്ലപ്പെട്ടത്. രണ്ടു പള്ളികളും അഞ്ചു കി. മീറ്റർ ചുറ്റളവിലാണ്. ഒരാൾ തന്നെയാണ് രണ്ടിടത്തും ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. പള്ളിയുടെ പിന്നിൽനിന്നാണ് ആക്രമി എത്തിയത്. വെടിവെപ്പ് തുടങ്ങിയതോടെ പലരും മതിൽ ചാടി രക്ഷപ്പെട്ടു.

വെടിയുതിർക്കുന്നത് ആക്രമി സമൂഹമാധ്യമങ്ങളിൽ ലൈവായി നൽകിയിരുന്നു. ന്യൂസിലൻഡിനെതിരായ മത്സരത്തിന് ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ എത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവർ പള്ളിയിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു വെടിവെപ്പ്. മത്സരം പിന്നീട് റദ്ദാക്കി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുടിയേറ്റക്കാരും അഭയാർഥികളുമാണെന്നാണ് സൂചന. അറസ്റ്റിലായ ഒരാൾക്കെതിരെ കൊലക്കുറ്റം ചുമത്തി.

സംഭവം തീവ്രവാദി ആക്രമണമാണെന്ന് വിശേഷിപ്പിച്ച ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർേഡൻ രാജ്യത്തിെൻറ കറുത്ത ദിനങ്ങളിലൊന്നാണിതെന്ന് പറഞ്ഞു. ആക്രമണം ആസൂത്രിതമാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രതികളെന്നു സംശയിക്കുന്നവർ തീവ്ര നിലപാടുകളുള്ളവരാണ്. ഇത്തരം കാഴ്ചപ്പാടുകൾക്ക് രാജ്യത്തോ ലോകത്തോ സ്ഥാനമില്ലെന്നും ജസീന്ത ആർേഡൻ പറഞ്ഞു. പൊതുവെ സമാധാനം നിലനിൽക്കുന്ന ന്യൂസിലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ ലോകം തന്നെ നടുങ്ങി. വാഹനത്തിൽ സ്ഫോടക വസ്തുക്കളുമായാണ് തീവ്രവാദികൾ എത്തിയത്. സംഭവ സ്ഥലത്തുനിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തു.

ആക്രമണത്തിന് മുമ്പ് പ്രതികളിലൊരാളെന്നു സംശയിക്കുന്ന ആൾ ഉദ്ദേശ്യലക്ഷ്യങ്ങളുെട 87 പേജുള്ള പത്രിക സമൂഹമാധ്യമങ്ങളിൽ പുറത്തുവിട്ടിരുന്നു. ഇതിൽ കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ ആശയങ്ങളും അക്രമത്തിനുള്ള കാരണങ്ങളുമാണ് വിശദീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsNew Zealand mosque attackNew Zealand attack
News Summary - 9 Indian-Origin People Missing After Mosque Shootings: Indian Envoy To New Zealand
Next Story